കൊള്ളിയാൻ പോലെ ഒരു മഗ്രിബി ജ്വാല
ഞങ്ങളുടെ എംഡി തന്റെ രണ്ടാമത്തെ ‘ബീവി’യെ രാത്രിക്ക് രാത്രി നാട് കടത്തിയ കാലം.
‘മിഡിലീസ്റ്റ് എയറിന്റെ’ ഫ്ലൈറ്റില്‍ ‘ഡമാസ്കസില്‍’ കൊണ്ടുപോയി കണ്ണ് കെട്ടി, കയറൂരി വിടുകയായിരുന്നത്രേ! അവളുടെ ഹാന്‍ഡ് ബാഗില്‍ ദുബായ് കോര്‍ട്ടില്‍ നിന്ന് പ്രത്യേകസ്വാധീനമുപയോഗിച്ചു വാങ്ങിയ ‘തലാക്ക് ഡോക്യുമെന്റ്‘ വച്ചിട്ടാണ് വന്നിരിക്കുന്നതെന്നും അത് വായിക്കുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങള്‍ കാണാനുള്ള ഭാഗ്യം തനിക്കില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും പറഞ്ഞദ്ദേഹം പൊട്ടിച്ചിരിച്ചു.
എന്തായാലും ഇനി സ്വന്തം വീട്ടില്‍ നിശ്ചിന്തം കിടന്നുറങ്ങാമെന്നും ഓഫീസ് റൂമിലെ സോഫയുടെ രാത്രി ഡ്യൂട്ടിക്ക് വിരാമമായെന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍, അവളുടെ ‘ശീലങ്ങള്‍‘ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ള എനിക്ക് ആ ചിരിയില്‍ പങ്കുചേരാതിരിക്കാനായില്ല..
ഈയവസരത്തിലാണ് ഹാനാന് ഹക്കീമയെന്ന മൊറോക്കോക്കാരിയുടെ രംഗപ്രവേശം. ഒര മേരിക്കന്‍ ബാങ്കിന്റെ കാസബ്ലാങ്കാ ഓഫീസില്‍ ‘ഉയര്‍ന്ന ഉദ്യോഗസ്ഥ‘യാണ് താനെന്നും അബുദാബിയില്‍ വസിക്കുന്ന ചേച്ചിയെ വിസിറ്റ് ചെയ്യാനെത്തിയപ്പോൾ ചേച്ചിയാണ് തന്നെ ഈ ‘അബദ്ധ‘ത്തിൽ കുരുക്കിയതെന്നും അവള് വിശദീകരിച്ചു.
പുതിയ അറബിക് സെക്രട്ടറിക്ക് വേണ്ടി പുതിയ ക്യാബിനൊരുങ്ങി.
ഫാന്‍സി ഫര്‍ണീച്ചര്‍, ഇന്‍ഡോര്‍ പ്ലാന്റ്സ്, അക്വേറിയം, കമ്പ്യൂട്ടര്‍....
ഓഫീസൊരു പൂങ്കാവനമായി മാറി; ഹാനാന് ഹക്കീമ അവിടത്തെ ‘ക്യൂന്‍ ബീ‘ യും.
-കമ്പനിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി രേഷ്മ വാധ്വാ എക്കൌണ്ട് സെക്ഷ്ന്റെ മൂലയിൽ വെറും സെക്രട്ടറിയായൊതുങ്ങി.
സുന്ദരിയായിരുന്നു, ഹാനാന്.
ഉയരക്കുറവൊഴിച്ചാല്‍, പ്രസിദ്ധ മോഡല്‍ ‘ലിന്‍ഡാ ഇവാന്‍ജെലിസ്റ്റാ’ യുടെ ‘ട്രൂ കോപ്പി‘. 86/60/86 - അളവുകള്‍ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളെ ധരിക്കൂ. ഇളം റോസ് നിറത്തില്‍, ‘ഹ്വര്‍ ഗ്ലാസ്’ ഫിഗറുള്ള, ‘ബട്ടര്‍ ഫിനിഷ്‘ തനുവുള്ള, ‘മോണാലിസ‘ ചിരിയുള്ള ഒരു തരുണീമണിയെ ആദ്യമായാണു ‘ലൈവ്’ ആയി കാണുന്നത്.
നിറത്തിന് കാന്തികൂട്ടുവാനുതകുന്ന മസ്കര തേച്ച് വിടര്‍ത്തിയ പൂച്ചക്കണ്ണുകള്‍, തോളിന് താഴെയെത്തുന്ന തീ നിറമുള്ള മുടിയഴക്, ചിരിക്കുമ്പോള്‍ വിടരുന്ന നുണച്ചുഴികള്‍, മലര്‍ന്ന മധു പുരണ്ട ചെഞ്ചുണ്ടുകള്‍, അകക്കഴുത്തില് ചാമ്പക്കാ നിറമുള്ള ഒരു മറുകും.
-അടുത്ത് നില്‍ക്കാനും സംസാരിച്ചുകൊണ്ടേയിരിക്കാനും കാരണങ്ങൾ തേടണോ?
സ്നേഹത്തോടെ എത്ര തഴുകുന്നോ അരുമയോടെ അത്ര ചേര്‍ന്നു നില്ക്കും, അബദ്ധത്തില്‍ നഖമൊന്നുരസിയാല് ദംഷ്ട്രകള്‍ നീട്ടി മാന്തിക്കീറും എന്ന് പറഞ്ഞത് പൂച്ചകളെപ്പറ്റിയല്ല, നാരീമണികളെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ മഹാനെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ഞാന്‍ ഈ ‘ബാര്‍ബിഡോളിനെ’ ചുറ്റിപറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അദേഹത്തെ തള്ളിപ്പറഞ്ഞു.
ഭരണം കൈയിലൊതുക്കിയ ‘ഹാനാന് ഖാനം‘ ആദ്യമായി കൈ വച്ചത് അഡ്മിനിസ്ട്രേഷനിലാണ്. പഴയ സുഡാനി PRO യെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കെട്ട് കെട്ടിച്ചു. പകരം ഒരു മൊറോക്കോക്കാരൻ PRO ആയി നിയമിതനായി. പഴയ സുഡാനി PRO യെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കെട്ടുകെട്ടിച്ചു.
പോകെപ്പോകെ ഞങ്ങളുടെ ഓഫീസ് ‘മഗ്രിബി’കളുടെ (മൊറോക്കോ,ആൾജീരിയ, ടുണീഷ്യ എന്നീ രാജ്യക്കാർ) കൂടാരമായി മാറി.
-ഒരു മാസത്തിനുള്ളില്‍ 6 പുതിയ അപ്പൊയിന്റ്മെന്റ്സ്.
പെട്ടെന്നുള്ള ഈ മാറ്റത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്നെ ഒന്ന് തറച്ചു നോക്കി അറബി; പിന്നെ പൊട്ടിച്ചിരിച്ചു.
“ ഡോണ്ട് വറി, മാന്‍; കുറച്ച് നാള് കാര്യങ്ങളെല്ലാം അവളുടെ ഇഷ്ടം പോലെ നടക്കട്ടെ! എത്ര സുന്ദരിയാ അവള്, അല്ലേ? ഉടലഴകിലും രതിലീലകളിലും ‘മഗ്രിബി‘കളെ തോല്‍പ്പിക്കാന്‍ ലോകത്ത് മറ്റാരുമില്ല തന്നെ”
ഗൌരവത്തില്‍, അളന്ന് മുറിച്ച് സംസാരിക്കുന്ന സ്വഭാവമായിരുന്നു ഹാനാന്റേത്. എങ്കിലും ഞാനടുത്ത് ചെല്ലുമ്പോള്‍ ചെല്ലക്കുട്ടിയെപ്പോലെ കൊഞ്ചും. അറബിയും ഞാനുമായുള്ള പ്രത്യേക അടുപ്പത്തെപ്പറ്റി അറിയുന്നത് കൊണ്ടായിരിക്കാം ഈ ഭാവമാറ്റം.
-പിന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അവളുടെ വൌച്ചറുകൾ എത്തുന്നത് എന്റെ മേശപ്പുറത്താണല്ലോ?
ആയിടെ ഞങ്ങള്‍ക്ക് പുതിയ ഒരു സെയിത്സ് മാനേജരെ കിട്ടി. ഈജിപ്ഷ്യന്‍ ബോണ്‍ അമേരിക്കന്‍: മിസ്റ്റര്‍ ബിഷാര ഹാമര്ണ.
സുന്ദരന്‍, സുഭഗന്‍,സുഭാഷിതന്‍, സുകുമാരകളേബരന്‍.
മാത്രമല്ല,
അറിയപ്പെടുന്ന ഡിസ്കോ ജോക്കി, അഭിനേതാവ്.....
എത്ര പണിപ്പെട്ടാണ് ഇത്ര ഗുണഗണങ്ങളുള്ള ഒരാളെ താന്‍ കണ്ടെത്തിയതെന്ന്, പരിചയപ്പെടുത്തല്‍ ചടങ്ങില്‍, ബോസ് വിശദീകരിച്ചു; ബിസിനസ് ഇനി റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു, അദ്ദേഹം.
(ഓഫീസ് ബോയ് മമ്മൂട്ടിയുടെ കമെന്റ്: ‘ ആദ്യം ഹവ്വാ വന്നു; ഇപ്പോ ആദമും! സൈത്താനെത്താനിനി താമസമില്ല)
ഉറങ്ങിക്കിടന്ന ഓഫീസൊന്നുണർന്നു. കിച്ചണില്‍ നിന്ന് അറബിക് ഗാവയുടേയും സ്ആത്തറിന്റേയും ടര്‍ക്കിഷ് കോഫിയുടേയും ഗന്ധമുയര്‍ന്നു. ഓട്ടോമാറ്റിക് റെസ്റ്റാറണ്ടിന്റേയും ലെബണീസ് റോസ്റ്റ്രിയുടെയും ഡെലിവറി വാനുകള്‍ ഓഫീസിനുചുറ്റും 'പാര്‍ക്കിംഗ് സ്പേസ്’ തേടിയലഞ്ഞു. ‘പ്രൊമോട്ടേര്‍സ്, മെര്ചാന്ഡൈസേര്സ്, കോ ഓര്‍ഡിനേറ്റേര്‍സ്’ എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ അല്പവസ്ത്രധാരിണികളായ കൃശഗാത്രികള്‍ ഡിസൈനര്‍ ഡ്രസ്സുകളിൽ, ക്യാബിനുകൾ നിറഞ്ഞ് തുളുമ്പി.
-പൊട്ടിച്ചിരികള്‍, കുശലങ്ങൾ,തലോടലുകള്‍...
‘ഇവിടെ കാറ്റിന് സുഗന്ധം, ഇതിലേ പോയത് വസന്തം....’ എന്ന ഗാനം ചുണ്ടിലൂറുമായിരുന്ന ദിനങ്ങള്‍.
പിന്നാലെ വന്നു ഡിന്നര്‍ പാര്‍ട്ടികള്‍, ബിസിനസ് ട്രിപ്പുകള്‍, പ്രൊമോഷൻ മെറ്റീരിയത്സ്.....
-ബില്ലുകള്‍ മേശപ്പുറത്ത് കുമിഞ്ഞുകൂടി.
അറബി സസന്തോഷം അതിലെല്ലാം തുല്യം ചാര്‍ത്തിക്കൊടുക്കുമ്പോള്‍ ഞാന്‍ മാത്രമെന്തിന് മുറുമുറുക്കണം?
ഒരു ശനിയാഴ്ച്ച:
ഓഫീസിലെത്തുമ്പോള്‍, പതിവ് പോലെ, വൈകി.
എം ഡിയുടെ ക്യാബിന്റെ ഡോര്‍ തുറന്ന് കിടക്കുന്നു.
മുന്നറിയിപ്പെന്ന പോലെ ഗാവയുടെയും സിഗാറിന്റേയും മണം ഓഫീസും കടന്ന് പുറത്തേക്കൊഴുകി.
അടക്കിപ്പിടിച്ച സംസാരങ്ങള്‍,
എല്ലാരുടെയും മുഖത്ത് പരിഭ്രമം, ഭീതി.
പൂച്ചക്കണ്ണിയുടെ ക്യാബിന് ‘കാലി‘
.
കാത്തിരുന്ന പോലെ മമ്മൂട്ടി ഓടി വന്നു.
“ ഭയങ്കര ചൂടിലാ മൂപ്പര്, ഇങ്ങളെ തിരക്കിയായിരുന്നു. ദാ, ഇപ്പൊ വരും വിളി.’
പറഞ്ഞു തീരും മുന്‍പേ ഫോണ്‍ ശബ്ദിച്ചു.
“ കൈതേ, ആ മഗ്രിബി ‘ശര്‍മൂത്ത‘യുടെ എക്കൌണ്ട് കൊണ്ട് വാ, ഉടന്‍”
-അല്പവും മയമില്ലാത്ത സ്വരം.
കംപൂട്ടറൈസേഷന് പൂര്‍ത്തിയായിട്ടില്ലാതിരുന്നതിനാല്‍ കുറച്ച് സമയമെടുത്തു, എല്ലാം കൂടി അടുക്കിപ്പെറുക്കിയെടുക്കാന്‍. അപ്പോഴേക്കും അറബിയുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരുന്നു.
സ്റ്റേറ്റ്മെന്റ് കണ്ടമാത്രെ ചാടിയെണീറ്റ്, മൂര്‍ച്ചയുള്ള വാക്കുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ എന്റെ മുഖത്തേക്കെറിഞ്ഞു, അയാള്‍:
“വാട്ടീസ് ദിസ്, യൂ സ്റ്റുപിഡ്; ഒരു സ്റ്റാഫിന്റെ ബാലന്‍സോ ഇത്ര? ഇത്ര കൊടുക്കാന്‍ നിനക്കെന്തധികാരം? അവളീ പൈസ തിരികെ തരുമെന്ന് കരുതുന്നോ?’
“അങ്ങ് ഒപ്പിട്ട ചെക്കുകളാ”:ഞാന്‍ സൌമ്യമായി ഓര്‍മ്മിപ്പിച്ചു.
“ പെറ്റിക്യാഷില്‍ നിന്നോ ..?”
‘ അപ്രൂവലുമായി വന്നാല്‍ കൊടുക്കാതിരിക്കാനാവുമോ?‘
‘സാലറിയില്‍ നിന്നെന്ത് കൊണ്ട് കട്ട് ചെതില്ല?”
“കഴിഞ്ഞ മാസവും കൂടി താങ്കള്‍ പറഞ്ഞില്ലേ അവളുടെ സാലറിയില്‍ ഡിഡക്ഷന് പാടില്ലെന്ന്!”
“യൂ ഗെറ്റൌട്ട്!”
-ലെഡ്ജര്‍ എടുത്തെറിഞ്ഞുകൊണ്ടലറി അയാള്‍.
-ഭൂമികുലുക്കത്തിനുശേഷമുള്ള തുടര്‍ചലനങ്ങള്‍ പോലെ പിന്നേയുമേറെ നേരം മുരള്‍ച്ചകള്‍ നീണ്ട് നിന്നു; യൂസ്ലസ്സിന്റേയും ബ്ലഡിയുടേയും സ്റ്റുപ്പിഡിന്റേയുമൊക്കെ ധാരാളിത്തത്തോടെ!
ഒരു വ്യാഴവട്ടം നീണ്ട സര്‍വീസില്‍ ആദ്യമായി ബോസ്സ് കുറ്റപ്പെടുത്തിയതും തെറി വിളിച്ചതും ഓര്‍ത്ത് മേശമേല്‍ മുഖമമര്‍ത്തി കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നൂ, ഞാന്‍.
അല്പം കഴിഞ്ഞപ്പോള്‍ വിളര്‍ത്ത മുഖവും കലങ്ങിയ കണ്ണുകളുമായി അറബിയും സ്ഥലം വിട്ടു. പോകും മുന്‍പ് എന്റെ ക്യാബിനു മുന്പില് വന്നിത്ര കൂടി പറഞ്ഞു: “ ആ ശര്‍മൂത്ത മഗ്രിബിയെയും ഗൌവാദ് മിസ്രിയേയും ഓഫീസിൽ കേറാനനുവദിക്കരുത്”
( ശർമൂത്ത, ഗൌവാദ് : രണ്ടാമത് കേള്‍ക്കാനിഷ്ടപ്പെടാത്ത അറബിഭാഷയിലെ ചില നല്ല വാക്കുകള്‍....)
******************
നിറം പിടിപ്പിച്ച, അതിശയോക്തി കലര്‍ന്ന ചില വാര്‍ത്തകള്‍, പിന്നീട് അരിച്ചരിച്ച്, ഞങ്ങളുടെ ചെവികളിലെത്തി.
പിരിച്ചുവിടപ്പെട്ട PRO സുഡാനി തിരിച്ചെത്തിയപ്പോഴാണ് മുഴുവന്‍ വാര്‍ത്തകളും ആസ്വദിക്കാനൊത്തത്.
-ഹാനാന് വിവാഹിതയായിരുന്നു, മാത്രമല്ല രണ്ടു കുട്ടികളുടെ അമ്മയും!
കുട്ടികള്‍ അബുദാബിയില്‍ ചേച്ചിയുടെ സംരക്ഷണയിലായിരുന്നു.
(മമ്മൂട്ടി:“ എല്ലാ വെള്ളിയാഴ്ചയും ചേച്ചീനെ കാണാനുള്ള അവള്ടെ ഓട്ടത്തിന്റെ ഗുട്ടന്‍സ് ഇപ്പളല്ലേ പുടി കിട്ടീത്...!“)
-PRO ആയി നിയമിതനായ ‘ഫാത്വി‘യെന്ന ‘ചാന്തുപൊട്ടാ‘യിരുന്നു അവളുടെ യഥാര്‍ത്ഥ ഭര്‍ത്താവ്.
(മമ്മൂട്ടി: “ വാതിലടച്ചുള്ള ഡിസ്കഷന് ഒക്കെ പബ്ലിബ് അല്ല, സ്വന്തം റിലേഷനുകളെപ്പറ്റിയായിരുന്നൂ ല്ലേ?“)
-അവസാന നാളുകളില്‍ ഹാനാന്റെ താമസം ബിഷാരയുടെയൊപ്പമായിരുന്നു.
(മമ്മൂട്ടി: “ഇതിനേയാ ബിസിനെസ് സീക്രട്ട് എന്ന് പറയുന്നേ.!”)
-ബിഷാര അറബികളുടെയിടയില്‍ അറിയപ്പെട്ടിരുന്നത് ‘ഗൗവാദ്’ (പിമ്പ്) എന്ന പേരിലായിരുന്നുവത്രെ!
(മമ്മൂട്ടി: “വെറുതെയല്ലാ ഇത്രേം ഹൂറികളെ അവൻ സ്റ്റോക്ക് ചെയ്തിരിക്കുന്നത്)
തലേന്ന് അബുദാബിയിലെ ഒരു നൈറ്റ് ക്ലബ്ബില്‍, ഹാനാന് വേണ്ടി രണ്ടറബികള് തമ്മില്‍ നടന്ന തർക്കത്തിൽ, പോലീസിനിട പെടേണ്ടീ വന്നപ്പോഴാണ് ഞങ്ങളുടെ എം ഡിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത്.
- ഭേദിക്കപ്പെടാനാവാത്ത ഏതോ മന്ത്രികവലയത്തിന്നകത്തായിരുന്നല്ലോ അത് വരെ അദ്ദേഹത്തിന്റെ താമസം!
****************
ബിഷാരയേയോ ഹാനാനെയോ അതിനുശേഷം കണ്ടിട്ടില്ല. ബിഷാര കുറച്ച് കാലം ദുബായില്‍ ഒരു ‘ഇവന്റ് മാനേജ്മെന്റ്‘ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി അറിയാം.
ഹാനാന് ഒരു അറബിയെ വളച്ചെടുത്ത്, ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്, കുവൈറ്റിലേക്ക് പൊറുതി മാറ്റിയതായും കേട്ടു.
ഞങ്ങളുടെ എംഡി തന്റെ രണ്ടാമത്തെ ‘ബീവി’യെ രാത്രിക്ക് രാത്രി നാട് കടത്തിയ കാലം.
‘മിഡിലീസ്റ്റ് എയറിന്റെ’ ഫ്ലൈറ്റില്‍ ‘ഡമാസ്കസില്‍’ കൊണ്ടുപോയി കണ്ണ് കെട്ടി, കയറൂരി വിടുകയായിരുന്നത്രേ! അവളുടെ ഹാന്‍ഡ് ബാഗില്‍ ദുബായ് കോര്‍ട്ടില്‍ നിന്ന് പ്രത്യേകസ്വാധീനമുപയോഗിച്ചു വാങ്ങിയ ‘തലാക്ക് ഡോക്യുമെന്റ്‘ വച്ചിട്ടാണ് വന്നിരിക്കുന്നതെന്നും അത് വായിക്കുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങള്‍ കാണാനുള്ള ഭാഗ്യം തനിക്കില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും പറഞ്ഞദ്ദേഹം പൊട്ടിച്ചിരിച്ചു.
എന്തായാലും ഇനി സ്വന്തം വീട്ടില്‍ നിശ്ചിന്തം കിടന്നുറങ്ങാമെന്നും ഓഫീസ് റൂമിലെ സോഫയുടെ രാത്രി ഡ്യൂട്ടിക്ക് വിരാമമായെന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍, അവളുടെ ‘ശീലങ്ങള്‍‘ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ള എനിക്ക് ആ ചിരിയില്‍ പങ്കുചേരാതിരിക്കാനായില്ല..
ഈയവസരത്തിലാണ് ഹാനാന് ഹക്കീമയെന്ന മൊറോക്കോക്കാരിയുടെ രംഗപ്രവേശം. ഒര മേരിക്കന്‍ ബാങ്കിന്റെ കാസബ്ലാങ്കാ ഓഫീസില്‍ ‘ഉയര്‍ന്ന ഉദ്യോഗസ്ഥ‘യാണ് താനെന്നും അബുദാബിയില്‍ വസിക്കുന്ന ചേച്ചിയെ വിസിറ്റ് ചെയ്യാനെത്തിയപ്പോൾ ചേച്ചിയാണ് തന്നെ ഈ ‘അബദ്ധ‘ത്തിൽ കുരുക്കിയതെന്നും അവള് വിശദീകരിച്ചു.
പുതിയ അറബിക് സെക്രട്ടറിക്ക് വേണ്ടി പുതിയ ക്യാബിനൊരുങ്ങി.
ഫാന്‍സി ഫര്‍ണീച്ചര്‍, ഇന്‍ഡോര്‍ പ്ലാന്റ്സ്, അക്വേറിയം, കമ്പ്യൂട്ടര്‍....
ഓഫീസൊരു പൂങ്കാവനമായി മാറി; ഹാനാന് ഹക്കീമ അവിടത്തെ ‘ക്യൂന്‍ ബീ‘ യും.
-കമ്പനിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി രേഷ്മ വാധ്വാ എക്കൌണ്ട് സെക്ഷ്ന്റെ മൂലയിൽ വെറും സെക്രട്ടറിയായൊതുങ്ങി.
സുന്ദരിയായിരുന്നു, ഹാനാന്.
ഉയരക്കുറവൊഴിച്ചാല്‍, പ്രസിദ്ധ മോഡല്‍ ‘ലിന്‍ഡാ ഇവാന്‍ജെലിസ്റ്റാ’ യുടെ ‘ട്രൂ കോപ്പി‘. 86/60/86 - അളവുകള്‍ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളെ ധരിക്കൂ. ഇളം റോസ് നിറത്തില്‍, ‘ഹ്വര്‍ ഗ്ലാസ്’ ഫിഗറുള്ള, ‘ബട്ടര്‍ ഫിനിഷ്‘ തനുവുള്ള, ‘മോണാലിസ‘ ചിരിയുള്ള ഒരു തരുണീമണിയെ ആദ്യമായാണു ‘ലൈവ്’ ആയി കാണുന്നത്.
നിറത്തിന് കാന്തികൂട്ടുവാനുതകുന്ന മസ്കര തേച്ച് വിടര്‍ത്തിയ പൂച്ചക്കണ്ണുകള്‍, തോളിന് താഴെയെത്തുന്ന തീ നിറമുള്ള മുടിയഴക്, ചിരിക്കുമ്പോള്‍ വിടരുന്ന നുണച്ചുഴികള്‍, മലര്‍ന്ന മധു പുരണ്ട ചെഞ്ചുണ്ടുകള്‍, അകക്കഴുത്തില് ചാമ്പക്കാ നിറമുള്ള ഒരു മറുകും.
-അടുത്ത് നില്‍ക്കാനും സംസാരിച്ചുകൊണ്ടേയിരിക്കാനും കാരണങ്ങൾ തേടണോ?
സ്നേഹത്തോടെ എത്ര തഴുകുന്നോ അരുമയോടെ അത്ര ചേര്‍ന്നു നില്ക്കും, അബദ്ധത്തില്‍ നഖമൊന്നുരസിയാല് ദംഷ്ട്രകള്‍ നീട്ടി മാന്തിക്കീറും എന്ന് പറഞ്ഞത് പൂച്ചകളെപ്പറ്റിയല്ല, നാരീമണികളെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ മഹാനെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ഞാന്‍ ഈ ‘ബാര്‍ബിഡോളിനെ’ ചുറ്റിപറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അദേഹത്തെ തള്ളിപ്പറഞ്ഞു.
ഭരണം കൈയിലൊതുക്കിയ ‘ഹാനാന് ഖാനം‘ ആദ്യമായി കൈ വച്ചത് അഡ്മിനിസ്ട്രേഷനിലാണ്. പഴയ സുഡാനി PRO യെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കെട്ട് കെട്ടിച്ചു. പകരം ഒരു മൊറോക്കോക്കാരൻ PRO ആയി നിയമിതനായി. പഴയ സുഡാനി PRO യെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കെട്ടുകെട്ടിച്ചു.
പോകെപ്പോകെ ഞങ്ങളുടെ ഓഫീസ് ‘മഗ്രിബി’കളുടെ (മൊറോക്കോ,ആൾജീരിയ, ടുണീഷ്യ എന്നീ രാജ്യക്കാർ) കൂടാരമായി മാറി.
-ഒരു മാസത്തിനുള്ളില്‍ 6 പുതിയ അപ്പൊയിന്റ്മെന്റ്സ്.
പെട്ടെന്നുള്ള ഈ മാറ്റത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്നെ ഒന്ന് തറച്ചു നോക്കി അറബി; പിന്നെ പൊട്ടിച്ചിരിച്ചു.
“ ഡോണ്ട് വറി, മാന്‍; കുറച്ച് നാള് കാര്യങ്ങളെല്ലാം അവളുടെ ഇഷ്ടം പോലെ നടക്കട്ടെ! എത്ര സുന്ദരിയാ അവള്, അല്ലേ? ഉടലഴകിലും രതിലീലകളിലും ‘മഗ്രിബി‘കളെ തോല്‍പ്പിക്കാന്‍ ലോകത്ത് മറ്റാരുമില്ല തന്നെ”
ഗൌരവത്തില്‍, അളന്ന് മുറിച്ച് സംസാരിക്കുന്ന സ്വഭാവമായിരുന്നു ഹാനാന്റേത്. എങ്കിലും ഞാനടുത്ത് ചെല്ലുമ്പോള്‍ ചെല്ലക്കുട്ടിയെപ്പോലെ കൊഞ്ചും. അറബിയും ഞാനുമായുള്ള പ്രത്യേക അടുപ്പത്തെപ്പറ്റി അറിയുന്നത് കൊണ്ടായിരിക്കാം ഈ ഭാവമാറ്റം.
-പിന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അവളുടെ വൌച്ചറുകൾ എത്തുന്നത് എന്റെ മേശപ്പുറത്താണല്ലോ?
ആയിടെ ഞങ്ങള്‍ക്ക് പുതിയ ഒരു സെയിത്സ് മാനേജരെ കിട്ടി. ഈജിപ്ഷ്യന്‍ ബോണ്‍ അമേരിക്കന്‍: മിസ്റ്റര്‍ ബിഷാര ഹാമര്ണ.
സുന്ദരന്‍, സുഭഗന്‍,സുഭാഷിതന്‍, സുകുമാരകളേബരന്‍.
മാത്രമല്ല,
അറിയപ്പെടുന്ന ഡിസ്കോ ജോക്കി, അഭിനേതാവ്.....
എത്ര പണിപ്പെട്ടാണ് ഇത്ര ഗുണഗണങ്ങളുള്ള ഒരാളെ താന്‍ കണ്ടെത്തിയതെന്ന്, പരിചയപ്പെടുത്തല്‍ ചടങ്ങില്‍, ബോസ് വിശദീകരിച്ചു; ബിസിനസ് ഇനി റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു, അദ്ദേഹം.
(ഓഫീസ് ബോയ് മമ്മൂട്ടിയുടെ കമെന്റ്: ‘ ആദ്യം ഹവ്വാ വന്നു; ഇപ്പോ ആദമും! സൈത്താനെത്താനിനി താമസമില്ല)
ഉറങ്ങിക്കിടന്ന ഓഫീസൊന്നുണർന്നു. കിച്ചണില്‍ നിന്ന് അറബിക് ഗാവയുടേയും സ്ആത്തറിന്റേയും ടര്‍ക്കിഷ് കോഫിയുടേയും ഗന്ധമുയര്‍ന്നു. ഓട്ടോമാറ്റിക് റെസ്റ്റാറണ്ടിന്റേയും ലെബണീസ് റോസ്റ്റ്രിയുടെയും ഡെലിവറി വാനുകള്‍ ഓഫീസിനുചുറ്റും 'പാര്‍ക്കിംഗ് സ്പേസ്’ തേടിയലഞ്ഞു. ‘പ്രൊമോട്ടേര്‍സ്, മെര്ചാന്ഡൈസേര്സ്, കോ ഓര്‍ഡിനേറ്റേര്‍സ്’ എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ അല്പവസ്ത്രധാരിണികളായ കൃശഗാത്രികള്‍ ഡിസൈനര്‍ ഡ്രസ്സുകളിൽ, ക്യാബിനുകൾ നിറഞ്ഞ് തുളുമ്പി.
-പൊട്ടിച്ചിരികള്‍, കുശലങ്ങൾ,തലോടലുകള്‍...
‘ഇവിടെ കാറ്റിന് സുഗന്ധം, ഇതിലേ പോയത് വസന്തം....’ എന്ന ഗാനം ചുണ്ടിലൂറുമായിരുന്ന ദിനങ്ങള്‍.
പിന്നാലെ വന്നു ഡിന്നര്‍ പാര്‍ട്ടികള്‍, ബിസിനസ് ട്രിപ്പുകള്‍, പ്രൊമോഷൻ മെറ്റീരിയത്സ്.....
-ബില്ലുകള്‍ മേശപ്പുറത്ത് കുമിഞ്ഞുകൂടി.
അറബി സസന്തോഷം അതിലെല്ലാം തുല്യം ചാര്‍ത്തിക്കൊടുക്കുമ്പോള്‍ ഞാന്‍ മാത്രമെന്തിന് മുറുമുറുക്കണം?
ഒരു ശനിയാഴ്ച്ച:
ഓഫീസിലെത്തുമ്പോള്‍, പതിവ് പോലെ, വൈകി.
എം ഡിയുടെ ക്യാബിന്റെ ഡോര്‍ തുറന്ന് കിടക്കുന്നു.
മുന്നറിയിപ്പെന്ന പോലെ ഗാവയുടെയും സിഗാറിന്റേയും മണം ഓഫീസും കടന്ന് പുറത്തേക്കൊഴുകി.
അടക്കിപ്പിടിച്ച സംസാരങ്ങള്‍,
എല്ലാരുടെയും മുഖത്ത് പരിഭ്രമം, ഭീതി.
പൂച്ചക്കണ്ണിയുടെ ക്യാബിന് ‘കാലി‘
.
കാത്തിരുന്ന പോലെ മമ്മൂട്ടി ഓടി വന്നു.
“ ഭയങ്കര ചൂടിലാ മൂപ്പര്, ഇങ്ങളെ തിരക്കിയായിരുന്നു. ദാ, ഇപ്പൊ വരും വിളി.’
പറഞ്ഞു തീരും മുന്‍പേ ഫോണ്‍ ശബ്ദിച്ചു.
“ കൈതേ, ആ മഗ്രിബി ‘ശര്‍മൂത്ത‘യുടെ എക്കൌണ്ട് കൊണ്ട് വാ, ഉടന്‍”
-അല്പവും മയമില്ലാത്ത സ്വരം.
കംപൂട്ടറൈസേഷന് പൂര്‍ത്തിയായിട്ടില്ലാതിരുന്നതിനാല്‍ കുറച്ച് സമയമെടുത്തു, എല്ലാം കൂടി അടുക്കിപ്പെറുക്കിയെടുക്കാന്‍. അപ്പോഴേക്കും അറബിയുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരുന്നു.
സ്റ്റേറ്റ്മെന്റ് കണ്ടമാത്രെ ചാടിയെണീറ്റ്, മൂര്‍ച്ചയുള്ള വാക്കുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ എന്റെ മുഖത്തേക്കെറിഞ്ഞു, അയാള്‍:
“വാട്ടീസ് ദിസ്, യൂ സ്റ്റുപിഡ്; ഒരു സ്റ്റാഫിന്റെ ബാലന്‍സോ ഇത്ര? ഇത്ര കൊടുക്കാന്‍ നിനക്കെന്തധികാരം? അവളീ പൈസ തിരികെ തരുമെന്ന് കരുതുന്നോ?’
“അങ്ങ് ഒപ്പിട്ട ചെക്കുകളാ”:ഞാന്‍ സൌമ്യമായി ഓര്‍മ്മിപ്പിച്ചു.
“ പെറ്റിക്യാഷില്‍ നിന്നോ ..?”
‘ അപ്രൂവലുമായി വന്നാല്‍ കൊടുക്കാതിരിക്കാനാവുമോ?‘
‘സാലറിയില്‍ നിന്നെന്ത് കൊണ്ട് കട്ട് ചെതില്ല?”
“കഴിഞ്ഞ മാസവും കൂടി താങ്കള്‍ പറഞ്ഞില്ലേ അവളുടെ സാലറിയില്‍ ഡിഡക്ഷന് പാടില്ലെന്ന്!”
“യൂ ഗെറ്റൌട്ട്!”
-ലെഡ്ജര്‍ എടുത്തെറിഞ്ഞുകൊണ്ടലറി അയാള്‍.
-ഭൂമികുലുക്കത്തിനുശേഷമുള്ള തുടര്‍ചലനങ്ങള്‍ പോലെ പിന്നേയുമേറെ നേരം മുരള്‍ച്ചകള്‍ നീണ്ട് നിന്നു; യൂസ്ലസ്സിന്റേയും ബ്ലഡിയുടേയും സ്റ്റുപ്പിഡിന്റേയുമൊക്കെ ധാരാളിത്തത്തോടെ!
ഒരു വ്യാഴവട്ടം നീണ്ട സര്‍വീസില്‍ ആദ്യമായി ബോസ്സ് കുറ്റപ്പെടുത്തിയതും തെറി വിളിച്ചതും ഓര്‍ത്ത് മേശമേല്‍ മുഖമമര്‍ത്തി കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നൂ, ഞാന്‍.
അല്പം കഴിഞ്ഞപ്പോള്‍ വിളര്‍ത്ത മുഖവും കലങ്ങിയ കണ്ണുകളുമായി അറബിയും സ്ഥലം വിട്ടു. പോകും മുന്‍പ് എന്റെ ക്യാബിനു മുന്പില് വന്നിത്ര കൂടി പറഞ്ഞു: “ ആ ശര്‍മൂത്ത മഗ്രിബിയെയും ഗൌവാദ് മിസ്രിയേയും ഓഫീസിൽ കേറാനനുവദിക്കരുത്”
( ശർമൂത്ത, ഗൌവാദ് : രണ്ടാമത് കേള്‍ക്കാനിഷ്ടപ്പെടാത്ത അറബിഭാഷയിലെ ചില നല്ല വാക്കുകള്‍....)
******************
നിറം പിടിപ്പിച്ച, അതിശയോക്തി കലര്‍ന്ന ചില വാര്‍ത്തകള്‍, പിന്നീട് അരിച്ചരിച്ച്, ഞങ്ങളുടെ ചെവികളിലെത്തി.
പിരിച്ചുവിടപ്പെട്ട PRO സുഡാനി തിരിച്ചെത്തിയപ്പോഴാണ് മുഴുവന്‍ വാര്‍ത്തകളും ആസ്വദിക്കാനൊത്തത്.
-ഹാനാന് വിവാഹിതയായിരുന്നു, മാത്രമല്ല രണ്ടു കുട്ടികളുടെ അമ്മയും!
കുട്ടികള്‍ അബുദാബിയില്‍ ചേച്ചിയുടെ സംരക്ഷണയിലായിരുന്നു.
(മമ്മൂട്ടി:“ എല്ലാ വെള്ളിയാഴ്ചയും ചേച്ചീനെ കാണാനുള്ള അവള്ടെ ഓട്ടത്തിന്റെ ഗുട്ടന്‍സ് ഇപ്പളല്ലേ പുടി കിട്ടീത്...!“)
-PRO ആയി നിയമിതനായ ‘ഫാത്വി‘യെന്ന ‘ചാന്തുപൊട്ടാ‘യിരുന്നു അവളുടെ യഥാര്‍ത്ഥ ഭര്‍ത്താവ്.
(മമ്മൂട്ടി: “ വാതിലടച്ചുള്ള ഡിസ്കഷന് ഒക്കെ പബ്ലിബ് അല്ല, സ്വന്തം റിലേഷനുകളെപ്പറ്റിയായിരുന്നൂ ല്ലേ?“)
-അവസാന നാളുകളില്‍ ഹാനാന്റെ താമസം ബിഷാരയുടെയൊപ്പമായിരുന്നു.
(മമ്മൂട്ടി: “ഇതിനേയാ ബിസിനെസ് സീക്രട്ട് എന്ന് പറയുന്നേ.!”)
-ബിഷാര അറബികളുടെയിടയില്‍ അറിയപ്പെട്ടിരുന്നത് ‘ഗൗവാദ്’ (പിമ്പ്) എന്ന പേരിലായിരുന്നുവത്രെ!
(മമ്മൂട്ടി: “വെറുതെയല്ലാ ഇത്രേം ഹൂറികളെ അവൻ സ്റ്റോക്ക് ചെയ്തിരിക്കുന്നത്)
തലേന്ന് അബുദാബിയിലെ ഒരു നൈറ്റ് ക്ലബ്ബില്‍, ഹാനാന് വേണ്ടി രണ്ടറബികള് തമ്മില്‍ നടന്ന തർക്കത്തിൽ, പോലീസിനിട പെടേണ്ടീ വന്നപ്പോഴാണ് ഞങ്ങളുടെ എം ഡിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത്.
- ഭേദിക്കപ്പെടാനാവാത്ത ഏതോ മന്ത്രികവലയത്തിന്നകത്തായിരുന്നല്ലോ അത് വരെ അദ്ദേഹത്തിന്റെ താമസം!
****************
ബിഷാരയേയോ ഹാനാനെയോ അതിനുശേഷം കണ്ടിട്ടില്ല. ബിഷാര കുറച്ച് കാലം ദുബായില്‍ ഒരു ‘ഇവന്റ് മാനേജ്മെന്റ്‘ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി അറിയാം.
ഹാനാന് ഒരു അറബിയെ വളച്ചെടുത്ത്, ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്, കുവൈറ്റിലേക്ക് പൊറുതി മാറ്റിയതായും കേട്ടു.
32 comments:
എക്കൌണ്ട് ബാലന്‍സ് കണ്ടമാത്രെ അറബിയുടെ വാക്കുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ എന്റെ മുഖത്ത് തറച്ചു കേറി: “വാട്ടീസ് ദിസ്, യൂ സ്റ്റുപിഡ്; ഒരു സ്റ്റാഫ് എക്കൌണ്ടില്‍ ഇത്ര ബാലന്‍സോ? ആര് പറഞ്ഞിട്ടാ നീയിത്രയും പണം അവള്‍ക്ക് കൊടുത്തത്? എങ്ങിനെയാണവളീ പണം തിരിയെ തരിക?‘
“എല്ലാം അങ്ങ് തന്നെ ഒപ്പിട്ട് നല്കിയ ചെക്കുകളാ” ഞാന്‍ സൌമ്യമായി ഓര്‍മ്മിപ്പിച്ചു.
“ പെറ്റിക്യാഷില്‍ നിന്നും ഇത്രയധികം ക്യാഷ് നീയെങ്ങിനെ നല്കി?”
“താങ്കളുടെ ഒപ്പോടുകൂടി വന്നാല്‍ എനിക്ക് കൊടുക്കാതിരിക്കാനാവുമോ, സാര്‍?”
“പിന്നെന്താ, സാലറിയില്‍ നിന്നും കട്ട് ചെയ്യാതിരുന്നത്?”
“കഴിഞ്ഞ മാസവും കൂടി താങ്കള്‍ പറഞ്ഞില്ലേ അവളുടെ സാലറി കട്ട് ചെയ്യരുതെന്ന്!”
“യൂ ഗെറ്റൌട്ട്!” ലെഡ്ജര്‍ എടുത്തെറിഞ്ഞുകൊണ്ട് അറബി അലറി.
സുന്ദരിയായിരുന്നു, ഹാനാന്. അല്പം ഉയരക്കുറവൊഴിച്ചാല്‍, പ്രസിദ്ധ കനേഡിയന്‍ മോഡല്‍ ‘ലിന്‍ഡാ ഇവാന്‍ജെലിസ്റ്റാ’ യുടെ ഒരു ‘ട്രൂ കോപ്പി‘. 86/60/86 (തന്നെ, കൃത്യ അളവുകള്‍ തന്നെ) വരുന്ന ബോഡി ഷേയ്പ് എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളെ ധരിക്കൂ. ഇത്ര വെളുത്ത് തുടുത്ത ഒരു തരുണീമണിയെ ആദ്യമായാണു ഞാനിത്രയും അടുത്ത് കാണുന്നത്. ആ നിറത്തിന് കാന്തികൂട്ടുവാനുതകുന്ന മസ്കര തേച്ച് വിടര്‍ത്തിയ പൂച്ചക്കണ്ണുകള്‍, കഴുത്തിന് താഴെ വച്ച് വെട്ടി നിറുത്തിയ, തേന്‍ നിറമുള്ള മുടിയിഴകള്‍, ചിരിക്കുമ്പോള്‍ വിടരുന്ന നുണക്കുഴികള്‍, തടിച്ച് മലര്‍ന്ന, എപ്പോഴും മധു പുരണ്ടു നില്ക്കുന്ന, ചെഞ്ചുണ്ടുകള്‍....
-എന്റെ കൈതച്ചേട്ടാ, ചേച്ചി ബ്ലോഗ്ഗ് വായിക്കാറില്ല അല്ലേ? എന്റമ്മോ എന്തൊരു ധൈര്യം! നിങ്ങള്‍ വിവാഹതര്‍ ക്ലബിലെ റിക്കി പോണ്ടിംഗ് തന്നെ.
:)
പിടിച്ചിരുത്തി വായിപ്പിച്ചു
വായിച്ചു,
ഇതിന്റെ മറ്റൊരു വേര്‍ഷന്‍ നേരിട്ടനുഭവിച്ചതിനാല്‍ ഞാന്‍ ഏറെ ഇന്‍വോള്‍വ്ഡ് ആയിട്ടാണു വായിച്ചു തീര്‍ത്തത്.
കനകം മൂലം,കാമിനി മൂലം.. കലഹം പലവിധമുലകില് സുലഭം,
ഒരു യഥാതഥ വിവരണം.
എന്തായാലും നമ്മുടെ ഈ ഈസ്റ്റ് ലൈഫ് തുറന്നു കാട്ടേണ്ടതില്ലായിരുന്നു കൈത മുള്ളേ.
അറബി ചൊടിച്ചത് അവളുടെ ചരിത്രമറിഞ്ഞതുകൊണ്ടോ ചാരിത്ര വതി അല്ലെന്നറിഞ്ഞതു കൊണ്ടോ അല്ല. അവളെ തറച്ച കുറ്റി കട പുഴകിയതിലായിരിക്കും.
ഇനി ഈ ജാതികള്‍ക്ക് പെറ്റികേഷ് കൊടുക്കുമ്പോള്‍ സൂക്ഷിക്കുക.
കൈതമുള്ളിന് പനമ്പായയും കേതകിപ്പൂവും, കൊട്ടയും മുറവും ഓര്മ വരുന്നോ. കതിരാമ്പലുകള് നിറഞ്ഞ പാട വരമ്പ് കാത്തിരുന്ന
നല്ല നാളുകള്‍ ഓര്മ വരുന്നുവൊ?.
ഞങ്ങളുടെ അറബി തന്റെ രണ്ടാമത്തെ ‘ബീവി’യെ രാത്രിക്ക് രാത്രി നാട് കടത്തിയ കാലം. ‘ഗള്ഫെയറിന്റെ’ ഫ്ലൈറ്റില്‍ കേറ്റി ‘ഡമാസ്കസ്സില്‍’ കൊണ്ടുപോയി കയറൂരി വിടുകയായിരുന്നത്രേ!
ട്ടയറില്ലാതെ ഇറങ്ങുന്ന മഹാ രാജാവിന്റെ വിമാനം സെലക്റ്റാത്തത് നന്നായി. ഇലെല്‍ നാല് അഞ്ച് ദിവസം വിമാനം കാത്തിരുന്നു മുഷിഞ്ഞ് പാവം തിരിച്ച് വന്നെനെ.
മുള്ളേ....
ഇതിപ്പഴാ കണ്ടത്...
അപാര വെടിക്കെട്ട് ആണല്ലോ നടത്തിയത്........
മൂന്നാമത്തെ മൊതലും വന്നല്ലേ....
[മുതല്‍ എന്ന വാക്ക് ഉപയോഗിച്ചതിനു മാവേലീ കേരളം പ്രതിഷേധം രേഖപ്പെടുത്തിയതാ....ഈ സൈസ് ഇനത്തിനെ മുതല എന്നാ വിളിക്കണ്ടത്].....
കൈതക്ക് പിന്നേം തെറികേട്ടോ.....
ഒരു യഥാര്‍ഥ വിവരണം മനോഹരമായി സുന്ദരമായ മലയാള ഭാഷയില്‍ വായിച്ചു. ബന്ധങ്ങളും ബന്ധനങ്ങളും പണവും മനുഷ്യനും...കൈതമുള്ളേ നിങ്ങള്‍ ജീവിതത്തിലെ പല പല കോണുകളിലേയ്ക്കും എന്നെ കൂട്ടി കൊണ്ടു പോയി.:)
എല്ലാം ജ്വാലക്കഥകളാണല്ലേ...വായിച്ചു.
പണ്ട് മീന്‍ പിടിച്ചും, മുത്തു വാരിയും, ഈന്തപഴവും, ഒട്ടകപാലും കുടിച്ചു നടന്ന അറബികളുടേ ഒരു യോഗമേ (ഇപ്പോഴും ധാരിദ്ര്യം അനുഭവിക്കുന്ന അറബികള്‍ - ഇവിടെ യു എ യില്‍ വരെ ഇല്ലാതില്ല എന്നല്ല)........
നന്നായിരിക്കുന്നു ഈ അനുഭവക്കുറിപ്പുകള്‍ ശശിയേട്ടാ.
ഒരു തെറ്റ്.
പക്ഷെ പിരിച്ചുവിട്ട യെമനി PRO തിരിച്ച് സര്‍വീസില്‍ കയറിയപ്പോഴാണ് മുഴുവന്‍ വാര്‍ത്തകളും - കഥയുടെ ആദ്യം പറഞ്ഞത് സുഡാനി PRO വിനെ പിരിച്ചു വിട്ടു എന്നാണ്.....അപ്പോ ഏതാ ശരിക്കും?
ചാത്തനേറ്:
ബൂലോഗ മേനകാപ്പട്ടം പതിച്ചു തരുവേ
ഞങ്ങളു പാവം ബാച്ചി പിള്ളേരു കഞ്ഞികുടിച്ച് പോവുന്നത് സഹിക്കുന്നില്ല അല്ലേ:(
സങ്കുച്ചേട്ടന്‍ ക്വാട്ടിയ വരികള്‍ ഒന്നൂടെ....
എന്തൂട്ട് വിവരണമെന്റിഷ്ടാ....ഇതാ കത്തി ഞങ്ങളേ യങ്ങ് കൊല്ല്...:)
മാസത്തിലൊന്നേ പോസ്റ്റ് ഇടുള്ളുവെങ്കിലും ഇതൊന്നു മതി എന്നാ മൊതലു!!!!
സങ്കൂ,
-കുറച്ച് കാലമേ കൂടെ ഉണ്ടായിരുന്നുള്ളുവെങ്കിലും, തൊട്ട് നോക്കാന്‍ വ്യാമോഹിപ്പിക്കുന്ന ഒരു ജ്വലിക്കുന്ന സ്വപ്നച്ചീളു പോലെയാണ് ഹാനാന് ഞങ്ങളില്‍ പലപേര്‍ക്കും, ഇന്നും.
അല്ലാ, എന്താ വിചാരിച്ചേ സങ്കൂ, ചേച്ചി ‘സെന്‍സര്‍‘ ചെയ്ത ശേഷം മാത്രേ ഞാനെന്തെങ്കിലും പോസ്റ്റൂ.കുറച്ച് കാലം കൂടി സകലാംഗനായി ജീവിക്കണെമെന്തുണ്ടേ.....
സിജീ,
- ഞാന്‍ വളരേയധികം വിലമതിക്കുന്ന കമെണ്ടാണ് താങ്കളുടേത്. നന്ദി!
കരീംമാഷേ,
കാമിനിയാണ് കനകത്തേക്കാള്‍ പ്രശ്നമെന്ന് കഴിഞ്ഞയാഴ്ച്ചയിലെ ഒരു പത്ര വാര്‍ത്ത (മക്കള്‍ തമ്മില്‍ ഷോപ്പിംഗ് മാളില്‍ വച്ച് വഴക്കിട്ടതിന് ഭാര്യ ഭര്‍ത്താവിനെ വിളിച്ച് വരുത്തി വഴക്കിട്ട കുട്ടിയുടെ തന്തയെ കൊല്ലിച്ചില്ലേ?)വ്യക്തമാക്കുന്നു.
സ്വന്തം നാവടക്കാനാവാത്ത നാരി ജീവിതം നരകതുല്യമാകൂന്നു.(മുന്‍കൂര്‍ ജാമ്യം: എന്റെ ഭാര്യയടക്കമുള്ള ഭൂരിപക്ഷം സ്ത്രീജനങ്ങളും ഇതില്‍ പെടുന്നില്ല)
ഗന്ധര്‍വേട്ടാ,
“പനമ്പായയും കേതകിപ്പൂവും, കൊട്ടയും മുറവും .....”
വായിച്ചപ്പോള്‍ വല്ലാത്ത ഗൃഹാതുരുത്വം! കൊടുങ്ങല്ലൂരിലെ അമ്മവീടിന്റെ അതിരുകളിലെല്ലാം കൈതയാണ്. അമ്മായിയും അയലോക്കത്തെ ‘ആന്റി’മാരും ചേര്‍ന്ന്, കൊല്ലത്തില്‍ 12 മാസവും, അവിടെ കൈതവെട്ടലും ഉണക്കലും പായ,പനമ്പ്, മുറം നെയ്യലുമാണ്.
-കതിരാമ്പല് നിറഞ്ഞ വയലേലകളും കൈതപ്പൂക്കളുടെ മത്ത് പിടിപ്പിക്കുന്ന മണമുള്ള ഇടവഴികളും....
-ഇല്ല, ഞാനങ്ങോട്ട് പോകുന്നില്ലാ, ഇതാ ദുബായില്‍ തിരിച്ച് വന്നിരിക്കുന്നു!
ബീരാങ്കുട്ട്യേ,
എയറിന്ത്യാ എത്ര ഭേദം, ഈജിപ്റ്റെയറില് പോയിട്ടുണ്ടോ?
-അറബി അങ്ങനെ ഒരു ചാന്സെടുക്കുന്ന ആളല്ല, അറ്റ്ലീസ്റ്റ്, ഈ കാര്യങ്ങളിലെങ്കിലും.
സാന്റോസേ,
‘മുതലുകള്‍’ മൂന്നാര്‍ പോലെയൊ മതികെട്ടാന്‍ പോലേയോ മാഫിയാകള്‍ കൈയ്വശമാക്കിയിരിക്കയല്ലേ? നമുക്കവിടെയെന്ത് കാര്യം? അല്ലെങ്കി വേണ്ടാ, മാവേലി തന്നെ നോക്കട്ടേ, അരക്കൈ, അല്ലേ!
- ഇല്ലാ, അറബി സ്വയം ശിക്ഷിക്കയായിരുന്നുവെന്ന് പിന്നീട് എന്നോട് കുംബസാരിച്ചു.
വേണു,
നന്ദി.
-ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ നല്ല സുഖമുള്ള ഒരു തലോടലായി തോന്നും, ആദ്യമൊക്കെ. പിന്നെ എടുത്താല്‍ പൊന്താത്ത ഒരു ഭാരമായും.
ചേച്ചിയമ്മേ,
ജ്വാലകളാണ് ഓരോ സ്ത്രീജന്മങ്ങളും. ചിലവ കത്തില്ല, മുനിഞ്ഞ് കത്തും ചിലത്, കരിന്തിരിയായി കെടും പലതും. പിന്നെ ചില ജ്വാലകള്‍ ആളിക്കത്തും, നനഞ്ഞെങ്കിലും കത്തും, പ്രകാശം പരത്തും, വഴികാട്ടും, പൊള്ളലേപ്പിക്കും, സ്വയം ദഹിച്ചും ദഹിപ്പിച്ചും പ്രതികാരാഗ്നി പടര്‍ത്തും.....
-അങ്ങനെ....എല്ലാം വായിച്ചതില്‍ സന്തോഷം.
കുറൂ,
സുഡാനിയെ ഹാനാന്പിരിച്ചു വിട്ടു, ശരിയാണ്. അവള് പോയപ്പോള്‍ അയാള്‍ തിരിച്ച് വന്നതും സത്യം.
കുറു ചിന്തിച്ചത് പിരിച്ച് വിട്ടാല്‍ വിസ ക്യാന്‍സല്‍ ചെയ്യില്ലേ, നാടുവിടില്ലേ എന്നൊക്കേയല്ലേ?
-ആരെയെങ്കിലും പുറത്താക്കിയാല്‍ അയാള്‍ ഉടനെ അറബിയെ ചെന്ന് കാണും; കരയും, കാല് പിടിക്കും. അപ്പോല്‍ അറബി പറയും: ‘ശരി, നീ പോയി വേറെ എവിടെയെങ്കിലും ജോലി കിട്ടുമോ എന്ന് നോക്ക്, വിസ ശരിയാകുമ്പോ വാ.അതു വരെ ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്യില്ല.‘
- ലേബര്‍ നിയമങ്ങള്‍ കര്‍ശനമാക്കും വരെ ഇതായിരുന്നു സ്ഥിതി.
ചാത്തങ്കുട്ടീ,
ഞാന്‍ ‘ഫ്ലോറ്ഡ്’ മോനേ, റീയലി ഫ്ലോറ്ഡ്!
‘ഉമ്മ, ഉമ്മ, ഉമ്മ...അയ്യേ, ശ്ശെ! ബൂലോകവാസികളെന്തു വിചാരിക്കും; വേണ്ടായിരുന്നു, അല്ലേ?
-വായിച്ചവര്‍ക്കും ഫോണ്‍ ചെയ്തവര്‍ക്കും വീണ്ടും നന്ദി!
അപാര വെടിക്കെട്ട്
"സുന്ദരിയായിരുന്നു, ഹാനാന്. അല്പം ഉയരക്കുറവൊഴിച്ചാല്‍, പ്രസിദ്ധ കനേഡിയന്‍ മോഡല്‍ ‘ലിന്‍ഡാ ഇവാന്‍ജെലിസ്റ്റാ’ യുടെ ഒരു ‘ട്രൂ കോപ്പി‘. 86/60/86 (തന്നെ, കൃത്യ അളവുകള്‍ തന്നെ) വരുന്ന ബോഡി ഷേയ്പ് എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളെ ധരിക്കൂ. ആ നിറത്തിന് കാന്തികൂട്ടുവാനുതകുന്ന മസ്കര തേച്ച് വിടര്‍ത്തിയ പൂച്ചക്കണ്ണുകള്‍, കഴുത്തിന് താഴെ വച്ച് വെട്ടി നിറുത്തിയ, തേന്‍ നിറമുള്ള മുടിയിഴകള്‍, ചിരിക്കുമ്പോള്‍ വിടരുന്ന നുണക്കുഴികള്‍, തടിച്ച് മലര്‍ന്ന, എപ്പോഴും മധു പുരണ്ടു നില്ക്കുന്ന, ചെഞ്ചുണ്ടുകള്‍...."
എന്തൊരു വര്ണ്ണനയെന്റമ്മച്ചീ..!!
പ്രതിഭാധനനായ പ്രിയ കൈതേ.
ഞാനിന്നലെ താങ്കളുടെ രചനകള്‍ എല്ലാം ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു.
‘വായന തുടങ്ങിയാല്‍ അവസാനിപ്പിക്കാതെ നിര്‍ത്താന്‍ പറ്റില്ല’ എന്നൊക്കെ പറയുന്നത് തന്നെ സംഭവിച്ചു.
ഇവിടത്തെ ഒറ്റ പോസ്റ്റ് ഞാനിനി വായിക്കാതെ വിടൂല്ല!!
അരീക്കോടാ,
-“ നന്ദി, ഇനിയും വരിക”.
വിശാലാ,
എഴുതിയ നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
-ഫോണ്‍ ചെയ്ത് പറഞ്ഞ നല്ല വാക്കുകള്‍ക്കും!
-എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും എഴുതിത്തുടങ്ങുന്നത്.അതും ‘കൊടകരപുരാണ’ത്തിലൂടെ ബ്ലോഗിലെത്തിയ ശേഷം. അധികം പേര് ഈ വഴി കേറി പോകാറില്ലെങ്കിലും കുറച്ച് പേരുടെ സ്നേഹവും പ്രൊത്സാഹനവും എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.അവര്‍ക്ക് എന്റെ സ്നേഹാദരങ്ങള്‍.....
കൈതമുള്ളേ ഇന്നാണിത് വായിച്ചത്. ജ്വാലാസീരീസിലേതാണല്ലേ. നല്ലതായിട്ടുണ്ട്.
കൈതമുള്ളേ..........കലക്കിയിട്ടുണ്ട്.................
എന്നാലും നമ്മുടെ നീലന്റെ ഒപ്പത്തിനെത്താന്‍ ഹാനാനിനിയും ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഹനാനതിനുള്ള എല്ലാഭാവുകങ്ങളും നേരുന്നു...........ആമേന്‍
പിന്നെ നന്നുടെ പുഷ്പുവിനെ തിരക്കിയിരുന്നല്ലോ.........ആളിപ്പോ മാങ്ങപറിയും ചെളിക്കുത്തും പഠിപ്പിച്ച് ഏങ്ങണ്ടിയൂരില്‍ തന്നെയുണ്ട്...........കണ്ടാല്‍ കൈതമുള്ളന്നേഷിച്ചകാര്യം അറിയിക്കാം......പോരെ...?
"സ്നേഹത്തോടെ എത്ര മൃദുവായി തഴുകുന്നോ അത്ര അരുമയായി ചേര്‍ന്നു നില്ക്കുന്നതും അബദ്ധത്തിലെങ്ങാന്‍ നഖമൊന്നു ശരീരത്തില്‍ കൊണ്ടാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ ദംഷ്ട്രകള്‍ നീട്ടി പല്ലിളിച്ച് മാന്തിക്കീറുകയും ചെയ്യുന്ന വര്‍ഗ്ഗം എന്ന് ഏതോ ഒരു മഹാന് സ്ത്രീകളേയും പൂച്ചകളേയും പറ്റി പറഞ്ഞത് വിശ്വസിച്ചതുകൊണ്ടാണോ എന്തോ പൂച്ചകളെ പണ്ടേ എനിക്ക് പേടിയും വെറുപ്പുമായിരുന്നു."
എനിക്കാണെങ്കില്‍ ഈ പൂച്ചകളെ എന്തിഷ്ടമാണെന്നോ ?
എനിക്കു ഇപ്പോള്‍ അറിയണം ആ അറബിവാക്കുകളുടെ അര്‍ത്ഥം.
ശശിമാഷുടെ പെണ്ണുങ്ങള് കൊള്ളാം.
ഒരു പുസ്തകം പ്ലാന്‍ ചെയ്തുകഴിഞ്ഞു.
കൈതമുള്ളേറ്റ പെണ്ണുങ്ങള്.
വെറുതെയല്ല എന്നെ വിത്സാ..... എന്ന് ഒരിക്കല്‍ നീട്ടി വിളിച്ചതു
KADHA KOLLAAM
KALLU KITTYO???
എന്റെ പൊന്നു JP,
‘വരുമോ നീ ഒരു സ്വപ്നത്തിലെങ്കിലും?‘ എന്നു ഓര്‍ത്ത് പാടത്തക്ക “aura“ യുള്ള ഒരു തരുണീമണിയാണ് ഹാനാന്!അതിനാല്‍ തന്നെ ഞാനിപ്പോഴും പാടുന്നു:‘എങ്ങിനെ ഞാന്‍ മറക്കും?”
പുഷ്പൂന്റെ കാര്യം ഞാനിതാ പബ്ലിഷ് ചെയ്യുന്നു: ഏങ്ങണ്ടിയൂരില്‍ തന്നെയുണ്ടല്ലോ. സാന്‍ഡോസിനു വേണ്ടിയല്ലാ, കാരണം തിരക്കിയത് സാന്‍ഡോസ് അല്ലല്ലോ!
വിത്സാ,
രണ്ടും രണ്ടും നാലു ‘കണ്ണുകള്‍‘ ഏറ്റുമുട്ടുമ്പോള്‍ എന്തും സംഭവിക്കാം. അതിനാലാണ് പയ്യന് വഴിവിട്ടുപോണ്ടാല്ലോന്ന് വച്ച് എനിക്ക് ‘വിത്സാാാ” എന്ന് വിളിക്കേണ്ടി വന്നത്.
നേരില്‍ കാണുമ്പോള്‍ പറഞ്ഞ് തരാം, ആ അറബി വാക്കുകളുടെ അര്‍ഥം.
-“കൈതമുള്ളേറ്റിയ പെണ്ണുങ്ങള്” എന്നോ അതോ “കൈതമുള്ളേറ്റ പെണ്ണുങ്ങള്“ എന്നോ? നമുക്ക് ഗന്ധര്വേട്ടനോട് ചോദിക്കാം.
Kerals:
കേരള്‍സ് എന്നോ അതോ ‘കേറല്സ്‘ എന്നോ പേര്? അതിനാല്‍ തന്നെ സംശയം: ‘കല്ല്‘ കിട്ടിയോ എന്നാണോ എഴുതിയത് അതോ ‘കള്ള്‘ കിട്ടിയൊ എന്നോ?
ഈ വായന അനുഭവമായി.
നല്ല എഴുത്ത്.
മാഷേ ..തകര്‍പ്പന്‍ എഴുത്ത്..
എല്ലാപോസ്റ്റും ഒറ്റയിരുപ്പില്‍ വായിച്ചു...
എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല.
എന്റെ കിറുക്കാ,
ഒരേ തൂവല്‍പ്പക്ഷികള്‍ ആണ് നാം എന്നു തോന്നുന്നു, അതിനാലാവണമല്ലോ എന്റെ ‘ഈ കിറുക്കുകള്‍‘ ‘എന്റെ കിറുക്കുകള്ക്കിഷ്ടമായത്.
നന്ദി!
മനു,
വായിക്കാറുണ്ട്.
-ഈ നല്ല വാക്കുകള്‍ക്ക് കടപ്പെട്ടിരിക്കുന്നു.
കൈതമുള്ളെ ,
ഒറ്റ ഇരിപ്പിനു വായിച്ചു , വല്ലാത്ത ഒരു വിവരണ ശൈലി :)
ഇതിനെ വായനാ സുഖമെന്നു ഞന്‍ വിളിക്കും
തറവാടീ,
അഭിനന്ദനം താങ്കളില്‍ നിന്നാല്കുമ്പോള് അതിന് പ്രത്യേകതയുണ്ട്.
-ആദരവോടെ സ്വീകരിക്കുന്നു.
-പഴയ എക്സിക്യൂട്ടീവ് സെക്രട്ടറി രേഷ്മ വാധ്വായുടെ ഇരിപ്പിടം എക്കൌണ്ട് സെക്ഷന്റെ ആരും കാണാത്ത ഒരു മൂലയിലേക്കാക്കി!
വളരെ നന്നായി എഴുതിയിരിക്കുന്നു കൈതമുള്ളേ...
കാത്ത് കാത്തിരുന്ന് അവസാനം എനിക്കഗ്രജന്റെ കമന്റ്റ്.
-തേങ്ങയെല്ലാം തിര്‍ന്ന് പോയി, അല്ലേ? കഷ്ടമായി!മസ്ക്കറ്റിലേക്കോര്ഡര് കൊടുത്തിട്ടുണ്ട്; വരുമ്പോള്‍ ഷയര്‍ ചെയ്യാം, ട്ടോ!
വളരെ നദി, അഗ്രജാ!
കൈതേ, അടിപൊളി എന്തു ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു?
കൊച്ചുമത്തായി,
ആദ്യമായാണിവിടെ, അല്ലേ?
അഭിനന്ദനങ്ങള്‍ക്ക് നന്ദി.
കുതിരവട്ടാ,
ദാങ്ക്സ്!
veendum UAEyil ethiyathu pole thonnunnu Sasiyetta!
Arabi katha Rasakaram!
വേലിചാടുന്ന അറബിക്ക് മറ്റേ ലത് കൊണ്ട്...
:)
ഉഗ്രന്‍ കഥ..സ്ത്രീ ജ്വാാാാലയാാായ്...
enthu rasama ithellam vaayikkan kaithamulle?
Post a Comment