Monday, July 14, 2008

പിതാവും പുത്രനും പിന്നെ.....(ഇന്നലെയുടെ ജാലകങ്ങള്‍ -5)

പിതാവും പുത്രനും പിന്നെ...



"ഇന്‍സ്പെക്‍ഷന്‍ ഡേ‘യാ നാളെ!   ലീവിന്റെ കാര്യം ആലോചിക്കയേ വേണ്ടാ.’
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ കാരിരുമ്പിന്റെ കാഠിന്യം.
‘ചേട്ടന്റെ കല്യാണാ ടീച്ചര്‍ ‍, ലീവ് വേണം", ഞാന്‍ വാശി പിടിച്ചു.
“എങ്കില്‍ കാലത്ത് സ്കൂളീ വാ. ഡീ ഈ ഓ പോയ ശേഷം ലീവ്...":ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍ ‍.

"മുഹൂര്‍ത്തം 9.30 നും 10.15നും മദ്ധ്യേ. 7 മണിക്ക്‌ വരനും പാര്‍ട്ടിയും വധൂഗൃഹത്തിലേക്ക്‌ പുറപ്പെടുന്നതായിരിക്കും": ക്ഷണക്കത്തിലെ വാചകങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നു
-'എങ്ങനെ സ്കൂളില്‍ വരാനാ?  ടീച്ചറെ അറിയിച്ചല്ലൊ; അത് മതി.'

വെല്ലിശന്റെ  മൂത്തമോന്‍ ഗിരീശേട്ടന്റെ കല്യാണത്തിന് ‘പെണ്ണ് കൊണ്ട് വരാന്‍ ‘  ഒരു ബസ്സും നാ‍ല് കാറുകളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്.

 രണ്ടാഴ്ച മുന്‍പ് തന്നെ ഗിരീശേട്ടന്‍ ബോംബേന്ന് വന്നു.
"കല്യാണ വരവല്ലേ, കാര്യായി എന്തെങ്കിലുമൊക്കെ കൊണ്ടന്ന് കാണും. ഒന്ന് പോയി നോക്കിയാലോ:' വീട്ടില്‍ വല്യേച്ചിക്ക്‌ മാത്രമാണ് ഗിരീശേട്ടനോട് അല്പമെങ്കിലും ആരാധന.
ചെന്നപ്പോള്‍ കിട്ടിയതോ, വായിലലിട്ടാല്‍ ഒട്ടുന്ന വില കുറഞ്ഞ രണ്ട് ചോക്ലേറ്റ് തുണ്ടുകള്‍!

 പഠിക്കാന്‍ മിടുക്കനായിരുന്ന ഗിരീശേട്ടന്‍ പത്താം ക്ലാസ്‌ പാസായ ഉടനെ ബോംബേക്ക് വണ്ടി കയറി. ബോംബേയില്‍ മദ്രാസികള്‍ അര്‍മാദിക്കുന്ന കാലം.  റെയിവേയുടെ തലപ്പത്ത് മുഴുവന്‍ മലയാളികളും. അതിനാല്‍ ജോലി തേടി ഗിരീശേട്ടനധികം അലയേണ്ടിവന്നില്ല.

വൈറ്റ് കോളര്‍ ജോബും ‘ജയകേരളം‘ മാസികയില്‍ പ്രസിദ്ധീകരിച്ച മൂന്നാല് കവിതകളുടെ പരിവേഷവുമൊക്കെയായപ്പോള്‍ ഗിരീശേട്ടന്‍ ‘പക്കാ ജെന്റില്‍ മേനാ‘യി. അതിനാല്‍ തന്നെ പഠിത്തം മുഴുമിപ്പിക്കാതെത്തിയ അനുജന്‍  രാധേയനെ കൂടെ കൂട്ടാന്‍ വിസമ്മതിച്ചു. പക്ഷെ കരുണ തോന്നി റെയില്‍‌വേ യാര്‍ഡില്‍ ‘ഹെല്‍പര്‍ ‍‘  ജോലിക്കൊരു റെക്കമെന്റേഷന്‍ കൊടുത്തു.

നാടടക്കം വിളിച്ച്‌, നാ‍ല് നില പന്തലിട്ട്, നാലു തരം പായസം വിളമ്പി മകന്റെ വിവാഹം കെങ്കേമമായി നടത്തുമെന്ന് വെല്ലിശന്‍ വീമ്പടിച്ചു.

കല്യാണത്തിന് അണിഞ്ഞൊരുങ്ങി   ഹാഫ്‌ സാരി ചുറ്റി സുന്ദരികളായി വന്നൂ ഗിരീശേട്ടന്റെ പെങ്ങള്‍ വിശാലേച്ചിയും വല്യേച്ചിയും മറ്റും.

"ഞങ്ങള്‍ ബസ്സിലാ.....കടംകഥ പറഞ്ഞ്‌, പാട്ടു പാടി പോകാം. വരുന്നോ?": വല്യേച്ചി വിളിച്ചു.
"ഹേയ്‌, ഇല്ല. ഞാന്‍  ഏറ്റം മുന്‍പത്തെ കാറിലാ. നിങ്ങ വേണെങ്കി പിന്നാലെ വാ...." ഞാന്‍ മുന്നോട്ടോടി.

എത്ര അടുക്കിക്കയറ്റിയിട്ടും നാലഞ്ച് പേര്‍ പുറത്ത് ബാക്കിയായപ്പോള്‍ അലങ്കരിച്ച കറുത്ത അംബാസഡറില്‍ നിന്ന് ഗിരീശേട്ടന്‍ ഇറങ്ങി വന്നു. മുന്‍സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന എന്നെ കണ്ടതോടെ കല്യാണച്ചെറുക്കനു കലിയിളകി: "നിന്റെ വീട്ടീന്ന് ചേച്ചിയെ മാത്രേ തൃപ്രയാര്‍ക്ക് പോകാ‍ന്‍ ക്ഷണിച്ചിട്ടുള്ളൂ. താഴെയിറങ്ങടാ....." കൈയില്‍ പിടിച്ച് ഗിരീശേട്ടനെന്നെ പുറത്തിറക്കി. കൂടെ കാര്യസ്ഥന്‍ വേലപ്പന്റെ മകന്‍ നാരായണനെയും.

അപ്പോഴാണ് എന്റെ നീലയും ചുവപ്പും കള്ളികളുള്ള പഴയ ലിനന്‍ ഷര്‍ട്ട്‌ ആ ദൃഷ്ടികളിലുടക്കിയത്: ‘ഇട്ടിരിക്കുന്ന ഷര്‍ട്ട് കണ്ടില്ലേ, പിച്ചക്കാരനെപ്പോലെ. കല്യാണത്തിന് വരുന്ന വേഷമാണോടാ ഇത്‌?"

നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, അപമാനഭാരം മനസ്സിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കൈകള്‍ ബസ്സിനുള്ളിലെത്തിച്ചു.

"മോന്‍ വെഷമിക്കണ്ടാ ട്ടോ.  ബസ്സില്‍, ദാ ഇങ്ങനെ നിന്ന് പോകുന്നതിന് ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?"
വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പന്തലില്‍ കയറും മുന്‍പ്‌ ചേച്ചിയുടെ നിഴലായി നടക്കുന്ന എന്നെ ഗിരീശേട്ടന്‍ വീണ്ടും പിടികൂടി.
"വലിഞ്ഞ് കേറി വന്നോ, നാശം....പിന്നിലെങ്ങാനും പോയി നിന്നേക്കണം ട്ടോഡാ."

ഈയിടെ വല്യേച്ചിയുടെ ഫോട്ടോ ശേഖരത്തില്‍ ‍, ഗിരീശേട്ടന്‍ കൗമുദിച്ചേച്ചിയുടെ കഴുത്തില്‍ താലി കെട്ടുന്ന ചിത്രത്തില്‍ ‍, ഇരുവര്‍ക്കും നടുവിലായി, മേലോട്ട്‌ നോക്കി പുഞ്ചിരിക്കുന്ന കള്ളി ലിനന്‍ ഷര്‍ട്ടുകാരന്റെ മങ്ങിയ മുഖം കണ്ടപ്പോള്‍ മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു.

അഞ്ചിലും എട്ടിലും സ്കോളര്‍ഷിപ്‌ ലഭിച്ചിരുന്നതിനാല്‍ വലിയ പ്രതീക്ഷകളായിരുന്നു, എന്നെപ്പറ്റി. പത്തിലെ റിസല്‍റ്റ്‌ വന്നപ്പോള്‍ ‍, അത് വരെ മുറുകെ പിടിച്ച മൂല്യങ്ങളും വാശിയും അഭിമാനവുമൊക്കെ വെടിഞ്ഞ്, അച്ഛന്‍ ചേട്ടനും ഇളയച്ചന്മാര്‍ക്കും കത്തെഴുതി.

"നല്ല മാ‍ര്‍ക്കുണ്ട് അവന്;  സ്കൂളില്‍ ഫസ്റ്റാണ്. കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കണം. പക്ഷെ എന്നെക്കൊണ്ട്‌ തനിയെ ..."

വേഗമെത്തീ ഗിരീശേട്ടന്റെ മറുപടി:"കോളേജില്‍ പഠിച്ചിട്ടെന്ത് കാര്യം? പാപ്പനവനെ ഐ ടി ഐയില്‍ ചേര്‍ക്ക്. നല്ല മാര്‍ക്കല്ലേ, സീറ്റ്‌ കിട്ടാതിരിക്കില്ല. ചാലക്കുടി അടുത്തായത്കൊണ്ട്  ദിവസവും പോയ്‌ വരാം. ചായക്കടക്കൊരു സഹായവുമാകും."

ബാലപംക്തികളില്‍ പിച്ച വച്ച്‌ തുടങ്ങിയ എന്റെ 'സാഹിത്യ രോഗം' പാരമ്യത്തിലെത്തിയത്‌ സച്ചി മാഷ്‌ (കെ.സച്ചിദാനന്ദന്‍ ‍)ക്രൈസ്റ്റ് കോളേജില്‍ ലക്ചറര്‍ ആയെത്തിയതോടെയാണ്.   കൂണുപോലെ മുളച്ച്‌ പൊന്തിയ ഇന്‍ലാന്‍ഡ്‌ മാസികകളായിരുന്നു പ്രധാന കളരി. ബോംബെയില്‍ നിന്ന് പ്രസാധനം ചെയ്തിരുന്ന ബോംബെനാദം, ബോംബേവേദി, കല്‍ക്കത്തയിലെ രാജധാനി എന്നീ വാരികകളില്‍ ‘കൃത്യങ്ങള്‍ ‍‘ തുടര്‍ച്ചയായി വെളിച്ചം കണ്ടു. കുങ്കുമത്തിലും കേരളശബ്ദത്തിലും വന്നൂ ചില സാഹസങ്ങള്‍ .

ഗിരീശേട്ടന്റെ പോസ്റ്റ്‌ കാര്‍ഡ്‌ വീണ്ടും എന്നെത്തേടിയെത്തി.
"അറിയപ്പെടുന്ന ഒരു കവിയായത് കൊണ്ട് എന്നോട് പലരും ചോദിക്കുന്നൂ വാരികകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പുതിയ 'അവതാരം' ആരെന്ന്? വീട്ടുപേര്‍ വാലായി ചേര്‍ത്ത് എന്തിനാണ് എന്നെ അധിക്ഷേപിക്കുന്നത്?  പേരിനോടൊപ്പം ദേശപ്പേരാണ് നിനക്ക് ചേരുക. അല്ലെങ്കില്‍ തൂലികാനാമം"

അടുത്ത ആഴ്ച മുതല്‍ നിരൂപണങ്ങള്‍ തൂലികാനാമത്തിലാക്കി. പക്ഷേ കഥയെഴുത്ത്‌ സ്വന്തം പേരില്‍ തുടര്‍ന്നു.

വല്യമ്മയുടെ മരണശേഷം മുഴുവന്‍ സമയ സുരപാനിയും വേശ്യാരതനുമായി മാറിയ വെല്ലിശന് പക്ഷേ ആ ചര്യ അധികനാള്‍ തുടരാനായില്ല. മരക്കമ്പനിയില്‍  അറക്കാനട്ടിയിട്ട മരത്തടികളുടെ മുകളില്‍ ‍, ഒരു ദിവസം ആ പരാക്രമി തളര്‍ന്ന് വീണു.

പെണ്മക്കള്‍ ഭര്‍തൃഗൃഹങ്ങളില്‍ ‍.
ആണ്മക്കള്‍ സകുടുംബം ബോംബെയിലും.
-അല്പം വെള്ളമെടുത്ത്‌ കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രേരണകള്‍ക്ക്‌ വഴങ്ങി, മനസ്സില്ലാ മനസ്സോടെ, അച്ഛനെ ബോംബേക്ക് കൊണ്ട് പോയി, മകന്‍ രാധേയന്‍.

അക്കാലത്താണ്, ഡിഗ്രി കഴിഞ്ഞ്, ജോലി തേടി ഞാന്‍ ബോംബെയിലെത്തുന്നത്.  അയല്‍ക്കാരന്‍ കൂടിയായ സഹമുറിയന്‍ രാജന്‍ പറഞ്ഞു: "ഗിരീശേട്ടന്‍ വിചാരിച്ചാല്‍  ജോലിക്കാണോ പ്രയാസം. ഒന്ന് പോയി നോക്കു"
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"വെല്ലിശനിപ്പോ ഗിരീശേട്ടന്റെ കൂടെയാ. രോഗമൊക്കെ ഭേദമായി. ഉടന്‍ നാട്ടില്‍ പോകുമെന്നാ കേട്ടത്.’
‘വെല്ലിശനെ ഒന്ന് കാണണം’: ഞാന്‍ പറഞ്ഞു
"എങ്കില്‍ നാളെത്തന്നെ പോകാം. ഞായറാഴ്ചയല്ലേ? പറ്റിയാ നിന്റെ ജോലിക്കാര്യോം പറയാം,  എന്താ?“

തകരപ്പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസ്‌ പാക്കറ്റെടുത്തു, രാജേട്ടന്‍ .
"വെല്ലിശനെ കാണാന്‍ വെറും കയ്യോടെ പോണ്ടാ. ദാ,  ചൌപ്പാട്ടീന്ന് വാങ്ങിയ ഒരു കാഷ്മീര്‍ ഷാളാ. വല്യ വിലയൊന്നുമില്ലാ......"

കല്യാണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പിലുള്ള ഹൗസിംഗ്‌ ബോര്‍ഡില്‍ ആയിരുന്നൂ ഗിരീശേട്ടന്റെ ക്വാര്‍ട്ടേഴ്സ്‌.
"ഓ, നീയും വന്നോ ബോംബെക്ക്? ആരും പറഞ്ഞില്ലല്ലോ?": വാതില്‍ തുറന്നപ്പോള്‍ അത്ഭുതത്തോടെ കൌമുദിച്ചേച്ചി.

സോഫയില്‍ കിടന്ന് പത്രം വായിച്ചിരുന്ന ഗിരീശേട്ടന്‍ തലയുയര്‍ത്തി."വാ, വാ രാജാ, കണ്ടിട്ടൊരു പാട്‌ നാളായല്ലോ? അല്ല, ഇവന്‍ നിങ്ങടെ കൂടെയാണോ?"
"വെല്ലിശന്‍ ‍?" കസേരയിലിരിക്കെ ഞാന്‍ ചോദിച്ചു.
“ഊണ് കഴിഞ്ഞ് കിടന്നതാ. ഉറക്കമായിരിക്കും"
"പിള്ളേരോ?"
"ട്യൂഷന് പോയി. ഞാന്‍ ചായയെടുക്കാം"
കൗമുദിച്ചേച്ചി അടുക്കളയിലേക്ക്‌ വലിഞ്ഞു.

"ചേട്ടനിപ്പഴും മഫത്‌ലാലില്‍ തന്നെയല്ലേ? നീ മേക്കര്‍ ഭവനിലെ ജോലി വിട്ടെന്ന് കേട്ടു. അച്ഛനിപ്പോ അസുഖമൊന്നുമില്ലല്ലോ?" എന്നെ പാടെ അവഗണിച്ച്‌, ഗിരീശേട്ടന്‍ രാജേട്ടന് നേരെ ചോദ്യങ്ങളെറിഞ്ഞു കൊണ്ടിരുന്നു.

ചായയും ചിവ്ഡയുമായി ചേച്ചി രംഗപ്രവേശം നടത്തിയപ്പോള്‍ ‍, റൂമിന്റെ വാതിലില്‍ വെല്ലിശന്റെ വെള്ളത്തലമുടി തെളിഞ്ഞു.
"വെല്ലിശാ": ഞാന്‍  ഓടിച്ചെന്നു.
അല്പം ഉറക്കെ പറഞ്ഞാലേ വെല്ലിശന് കേള്‍ക്കൂ, അത്‌ കൊണ്ട്‌ മറുപടികളും  ഉച്ചത്തിലായിരിക്കും.
"നീ എപ്പോഴാടാ ബോംബേല് വന്നേ?": വെല്ലിശന്‍ സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു.
"രണ്ടാഴ്ചയായി"
"ജോലിയായോ?"
"ഇല്ലാ"
"ആ...സാരല്യാ,  കിട്ടും കാളേജിലൊക്കെ പഠിച്ചതല്ലേ?."
"അല്ല, കിഷ്ണന്റെ മോന്‍ രാജനല്ലേടാ അത്‌?" സോഫയിലിരിക്കെ വെല്ലിശന്‍ രാജേട്ടനു നേരേ തിരിഞ്ഞു.
"അതെ, വെല്ലീശാ" : രാജേട്ടന്‍ എഴുന്നേറ്റ് ബഹുമാനം പ്രകടിപ്പിച്ചു.

"നാട്ടില്‍ പോവ്‌ല്ലേ,  ദാ ഇത്‌ വെല്ലിശന്": പാക്കറ്റ്‌ തുറന്ന് ഞാന്‍ കാഷ്മീര്‍ ഷാള്‍ വെളിയിലെടുത്തു.
"ആയ് ...നല്ല മിനുസം......ജോലിയും ശംബളവുമൊക്കെ ആയിട്ട്‌ പോരേടാ സമ്മാനമൊക്കെ" : ഷാളെടുത്ത്‌ തോളിലിട്ട്‌ ഭംഗി ആസ്വദിച്ചുകൊണ്ട്‌ വെല്ലിശന്‍ കുലുങ്ങിച്ചിരിച്ചൂ.

‘നാട്ടില്‍ പോയാ വെല്ലിശന്‍ ഒറ്റക്ക് ...?: രാജേട്ടന്റെ ചോദ്യം."നിങ്ങള്‍ മൂന്ന് പേരും ഇവിടെയുള്ളപ്പോ വെല്ലിശനെ നാട്ടില്‍ വിടണോ?"
"ഇവിടെ നിര്‍ത്താനോ? നല്ല കാര്യായി. അടങ്ങി ഒരിടത്തിരിക്യോ ഇങ്ങേര്? പിന്നെ ദിവസോം ആരാ ചാരായം വാങ്ങിക്കൊടുക്വാ?"
ഗിരീശേട്ടന്റെ പരിഹാസമുയര്‍ന്ന് പൊങ്ങി.
"ദേ, ഇവ്‌ടെ പറ്റില്യാ ട്ടോ, ഇപ്പഴേ പറഞ്ഞേക്കാം!"  കുറുകെ  നടന്ന്, സോഫക്ക്‌ പിന്നിലെത്തി  ഗിരീശേട്ടന്റെ തലക്കിരു വശവും കൈകളൂന്നി, ചേച്ചി നയം വ്യക്തമാക്കി.
"ശ്‌ശ്‌...പതുക്കെ പറ, വെല്ലിശന്‍ കേക്കില്യേ":  ഞാനെണീറ്റു.
"കേള്‍ക്കട്ടെ, കേള്‍ക്കാന്‍ തന്നെയാ പറയുന്നേ..“ഗിരീശേട്ടന്‍ വര്‍ദ്ധിത വീര്യനായി: ‘ആയ കാലത്ത്‌ കള്ള്‌ കുടിച്ചും പെണ്ണു പിടിച്ചും കൂത്താടി നടന്നപ്പോ ഓര്‍ക്കണായിരുന്നു ഒരിക്കെ വയസ്സാവുന്ന് . പിന്നെ......”
ഒന്ന് നിര്‍ത്തി വെല്ലിശന് നേരെ നോക്കി ഗിരീശേട്ടന്‍ തുടര്‍ന്നു: ‘എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ പറച്ചില്‍ ‍? പക്ഷേ സത്യന്താന്നറിയോ,  കുടിച്ച് ബോധമില്ലാതെ വന്ന ഇങ്ങേര് ചവിട്ടി കൊന്നതാ "

വെല്ലിശന്റെ വീരഗാഥകള്‍ ഏറെ കേട്ടിരുന്നെങ്കിലും അസമയത്തുള്ള ഈ ഉറഞ്ഞ് തുള്ളല്‍ അരോചകരമായി അനുഭവപ്പെട്ടു. വൃദ്ധനും രോഗിയും ആലംബഹീനനുമായി, അപരിചിത സ്ഥലത്ത്, അന്യരുടെ മുന്‍പില്‍ സ്വന്തം മകനാല്‍ കുറ്റ വിചാരണ ചെയ്യപ്പെടുന്ന ആ മനുഷ്യനോടെനിക്ക്‌ അത് വരെയില്ലാതിരുന്ന അടുപ്പവും അനുകമ്പയും തോന്നി.

"നാട്ടില്‍ ചെന്നാ കേള്‍ക്കാം അച്ഛന്റെ അപദാനങ്ങള്‍ . എത്ര... എവിടെയൊക്കെ ....ഹോ, പറയാന്‍ പോലും ലജ്ജയാണെനിക്ക്!"
ഗിരീശേട്ടന്‍ കത്തിക്കയറുകയാണ്.  “അങ്ങനെയുള്ള ഒരാളെ  പരിപാലിക്കാന്‍ ഞങ്ങള്‍ ഞങ്ങടെ ഭാ‍ര്യമാരെ....."

അവ്യക്തമായ ഒരു തേങ്ങലോടെ, കുനിഞ്ഞ ശിരസ്സും വിറയ്ക്കുന്ന ശരീരവുമായി, വേച്ച്‌ വേച്ച്‌ അകത്തെ ഇരുട്ടിലേക്ക്‌ അപ്രത്യക്ഷനാകുന്ന വെല്ലിശനെ നോക്കി പെട്ടെന്ന്   നിശ്ശബ്ദനായി അയാള്‍ ‍. തോളില്‍ നിന്നൂര്‍ന്ന്   വാതില്‍പ്പടിയില്‍  വീണ ഷാള്‍ ഒരു ചോദ്യചിഹ്നമെന്നോണം ഞങ്ങളെ നോക്കി പല്ലിളിച്ചു.

ചാലുകള്‍ വികൃതമാക്കിയ ആ മുഖത്തെ ദൈന്യതയും വെമ്പിയടയാന്‍ മടിക്കുന്ന കണ്ണുകളിലെ ശൂന്യതയും കുന്തമുനകളായി നെഞ്ചിലേക്ക് ആഴ്‌ന്നിറങ്ങി.
"നിങ്ങളിപ്പോ ഇറങ്ങുന്നുണ്ടോ? നാലരക്ക് കല്യാണ്‍ ‍-ചര്‍ച്ച്ഗേറ്റ് ഫാസ്റ്റുണ്ട്.  ഗ്രാന്‍ഡ്‌ റോഡിലല്ലേ ഇറങ്ങുക?": ഗിരീശേട്ടന്‍ എണീറ്റു.
"അല്ല, ചര്‍ണീ റോഡില്‍ ‍"
"എടാ, ജോലിക്കാര്യം..." : ഊരി വച്ചിരുന്ന ഷൂവിലേക്ക്‌ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ രാജേട്ടനെന്നെ ഓര്‍മ്മിപ്പിച്ചു.
"ഇറങ്ങുന്നു": നടന്ന് നീങ്ങവെ ആരോടെന്നില്ലാതെ ഞാന്‍ വിളിച്ച്‌ പറഞ്ഞു‍.
"ഇടക്ക് വാ,"കൗമുദിച്ചേച്ചി ഔപചാരികത മറന്നില്ല: "തനിയെ വരാന്‍ ‍.... വഴിയൊക്കെ മനസ്സിലായല്ലോ?"
-ഈ വഴി...ഒരിക്കല്‍ക്കൂടി? ഇല്ല, ഒരിക്കലുമില്ല എന്നുറക്കെ  വിളിച്ച്‌ കൂവണമെന്ന് തോന്നി.

വെല്ലിശനാരാ മോന്‍ ‍?
നാട്ടിലെത്തി, വാശിയോടെ, ചിട്ടയായ ജീവിതചര്യയില്‍ പഴയ ആരോഗ്യവും ഊര്‍ജ്ജസ്വലതയും വീണ്ടെടുത്തു.
മദ്യപാനം വല്ലപ്പോഴുമാക്കി.
പരിചയക്കാരികളെ മറന്നു.
പൂട്ടിയിട്ടിരുന്ന മരക്കമ്പനി വീണ്ടും തുറന്നു.

യുവത്വം വീണ്ടെടുത്ത ‘യയാതി‘യെപ്പൊലെ നാട്ടിലും വീട്ടിലും, ഒരിക്കല്‍ കൂടി,  വെല്ലിശന്‍ നിറഞ്ഞ് നിന്നപ്പോള്‍ ആ വാര്‍ദ്ധക്യം ഏറ്റെടുത്ത ‘പുരു‘വാരെന്ന് നാട്ടുകാര്‍ അത്ഭുതപ്പെട്ടു.

ഒരു ഞായറാഴ്ച:
 വിളിച്ച് കൂട്ടിയ കുടുംബ യോഗത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ, വെല്ലിശന്റെ ആവശ്യപ്പെട്ടു:
"നാളെ ഒരു പെണ്ണ് കാണല്‍ ചടങ്ങൂണ്ട്.  പുത്തന്‍ വേലിക്കരയില്‍ ‍. വേലായീം നാരായണനും കൂടെ പോയാ മതി. വേണെങ്കി ലഷ്മീനേം കൂട്ടിക്കോ. എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ കാലത്ത് തന്നെ വരും. ബാക്കി അവന്‍ പറയും"

ആര്‍ക്ക്, എന്തിന് എന്നെല്ലാം അമ്പരന്ന് നില്‍ക്കുന്ന കൂടപ്പിറപ്പുകളെ നോക്കി ഒരു കള്ളച്ചിരിയോടെ വെല്ലിശന്‍ തുടര്‍ന്നു:"ഞാന്‍ കണ്ടൂ, ഇഷ്ടായി. ഇനി ഒറപ്പിച്ചാ മാത്രം മതി. വൃശ്ചികം 7 നു ഒരു മുഹൂര്‍ത്തമുണ്ട്‌. അന്നായിക്കോട്ടെ"
കാരണവര്‍ പുറത്തിറങ്ങി

സദസ്സില്‍ കുശുകുശുപ്പുയര്‍ന്നപ്പോള്‍ അച്ഛന്‍ രഹസ്യം വെളിപ്പെടുത്തി:  ‘സംശയിക്കേണ്ടാ, വല്യേട്ടന് വേണ്ടിത്തന്നെയാ പെണ്ണ്.  കുഞ്ഞിച്ചെക്കന്‍ പറഞ്ഞിരുന്നു"

65 കാരന്‍ വരന്‍ 35 കാരി വധുവിന്റെ കഴുത്തില്‍ ‍, മക്കളും പേരക്കുട്ടികളുമടങ്ങുന്ന സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ താലികെട്ടുമ്പോള്‍ ‍,ആണ്മക്കളുടെ അഭാവം പ്രകടമായിരുന്നു.

ഒരു കൊല്ലത്തിനകം സുമേഷിനെ പ്രസവിച്ച്‌ പ്രായം തന്റെ ഭാഗത്തെന്ന് വല്യമ്മയും മെയ്‌വഴക്കം തനിക്കെന്ന് വെല്ലിശനും തെളിയിച്ചു.

സമര്‍ത്ഥനും ആരോഗ്യവാനുമായ മകന്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നത്‌ കണ്ട്‌, വരദാനം പോലെ കിട്ടിയ പുതു ജന്മം ശരിക്കും ആഘോഷിച്ച്, 83-മത്തെ വയസ്സിലാണു വെല്ലിശന്‍ ഇഹ ലോകത്തോട്‌ യാത്ര പറഞ്ഞത്‌.

ഭാഗം വയ്ച്ച് വാങ്ങിയ തന്റെ ഷെയര്‍  വില്‍ക്കുകയാണെന്ന് ഗിരീശേട്ടന്‍ പറഞ്ഞപ്പോള്‍ പലരും ഉപദേശിച്ചൂ:
"കുടുംബ സ്വത്തല്ലേ? അതവിടെ കിടന്നോട്ടെ, ഗിരീശാ. ഒരിക്കല്‍ നിനക്ക്‌ നാട്ടില്‍ വരണമെന്ന് തോന്നിയാലോ?"
"ഈ നശിച്ച നാട്ടില്‍ ഞാന്‍ വന്ന് താമസിക്കുമെന്നോ?"
ഗിരീശേട്ടന്‍ പുച്ഛത്തോടെ ചിരിച്ചു.
":അംബര്‍നാഥില്‍ ത്രീ ബെഡ് റൂം ഫ്ലാറ്റ് വാങ്ങിയിട്ട്യുണ്ട്. . പെന്‍ഷനാകുമ്പോ മാസാമാസം എനിക്കെത്ര കിട്ടുമെന്നാ വിചാരം?."

കണക്ക് കൂട്ടിയപോലെ, ഗിരീശേട്ടന് പെന്‍ഷനാകും മുന്‍പ് തന്നെ മക്കള്‍ ജോലിക്കാരായി;  വിവാഹവും കഴിച്ചു.

പക്ഷെ കടിഞ്ഞാണില്ലാത്ത കാലത്തിന്റെ, അനന്തവും ഗുപ്തവും അജ്ഞാതവുമായ കുതിച്ചുചാട്ടങ്ങള്‍ക്കിടയില്‍ ഗിരീശേട്ടനും തന്റെ  സ്വത്വം അന്യമായി..

സഹോദരങ്ങളേയും വീട്ടുകാരേയും ഏഴയലത്ത്‌ പോലും അടുപ്പിക്കാതിരുന്ന, സ്വാര്‍ത്ഥതയുടേയും അസഹിഷ്ണുതയുടേയും മൂര്‍ത്തരൂപമായിരുന്ന ആ കവിയശഃപ്രാര്‍ഥിക്ക്‌ ഔദ്യോഗികരംഗത്തോ സഹൃദയലോകത്തോ തന്റേത് എന്ന് അവകാശപ്പെടാന്‍ ഒരാത്മാര്‍ത്ഥ സ്നേഹിതന്‍ പോലുമില്ലായിരുന്നു.

ആരേയും ഗൌനിക്കാതെ, മുഖപടങ്ങള്‍ അനുനിമിഷം മാറി അണിയുന്ന, നിറങ്ങളുടെ കാലിഡൊസ്കോപ്പില്‍ സ്വയം മറക്കുന്ന, തിരക്കില്‍ നിന്നും കൂടുതല്‍ തിരക്കിലേക്ക്‌ കൂപ്പ് കുത്തുന്ന മുംബൈ നഗരി,  അനങ്ങാപ്പറയായി മാറിയ തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ കലശലായപ്പോഴാണു സ്വന്തം അസ്തിത്വത്തിലേക്ക് തിരിഞ്ഞ് നോക്കാനയാള്‍ പ്രേരിതനായത്‌.

നാട്ടില്‍ പോണം, നാലു സെന്റ്‌ ഭൂമി വാങ്ങണം, ഒരു  കൂര വയ്ക്കണം, പേരയും മാവും പ്ലാവും കൊന്നയുമൊക്കെ പറമ്പില്‍ തന്നെ വേണം എന്നൊക്കെ സ്ഥലകാലഭേദമന്യേ ജല്‍പ്പിക്കാന്‍ തുടങ്ങിപ്പോഴാണ് കൌമുദിയേച്ചി മക്കളെ വിളിച്ച് വരുത്തിയത്.

'കല്ലംകുന്നില്‍ സ്വന്തക്കാരോടൊപ്പം' എന്ന ആശയം ചേച്ചി മുളയിലെ നുള്ളി. “വേണ്ടാ, അലവലാതികള്‍ വലിഞ്ഞ് കേറി വരും, ഓരോരുത്തരായി’

ക്രൈസ്റ്റ്‌ കോളേജിന്നരികെയുള്ള ഹൗസിംഗ്‌ കോളനിയില്‍ വീട്‌ വാങ്ങിയത്‌ പല ‘ഹൈ ലെവല്‍ ‍‘ കോണ്‍ഫറന്‍സുകള്‍ക്കും ‘ബ്രെയിന്‍ സ്റ്റോമിംഗിനും‘ മുംബൈ-കേരള ‘ഷട്ടില്‍ സര്‍വീസിനുമൊക്കെ ശേഷമാണ്.

നാട്ടില്‍ താമസമാക്കിയ ഗിരീശേട്ടന്റെ  സ്വഭാവവൈചിത്ര്യങ്ങള്‍ കൗതുക വാര്‍ത്തകളായും മിമിക്രി ഐറ്റങ്ങളായും മാറാന്‍ അധികം താമസമുണ്ടായില്ല.

പ്രധാനം ഇരുട്ടിനോടുള്ള ഗിരീശേട്ടന്റെ പേടിയാണ്.
മൂവന്തിയായാല്‍  മുറ്റത്തിറങ്ങില്ല.
രാത്രി മുഴുവന്‍ ലൈറ്റുകള്‍ കത്തി നില്‍ക്കും,
ഇലയനങ്ങിയാല്‍ പോലും പേടിച്ചലറും,
കോളാമ്പി  ബാത്ത് റൂമാക്കും.
ഇടക്കിടെ വിളിച്ച് ചോദിക്കും:
"കൗമൂ, ഉറങ്ങിയോ?
കൗമൂ, വാതില്‍ പൂട്ടിയോ?
കൗമൂ, ടോര്‍ച് വര്‍ക് ചെയ്യുന്നുണ്ടോ?

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ് ഗിരീശേട്ടനെ അവസാനമായി കണ്ടത്‌.
പ്രസരിപ്പില്ലാത്ത ഒരു ചിരി സമ്മാനിച്ച് അകലേക്ക് നോക്കിയിരുന്നു, അദ്ദേഹം..
മുടി പറ്റേ വെട്ടിയിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായിക്കാണും.
-കള്ളിമുണ്ടും ബനിയനും ധരിച്ച്‌, മൗനം മുഖമുദ്രയാക്കി!

"മോനേ, നീയൊന്ന് പറഞ്ഞ്‌ നോക്ക്‌. എത്ര പറഞ്ഞിട്ടും ഡോക്ടറെക്കാണാന്‍ കൂട്ടാക്കുന്നില്ല:" കൗമുദിച്ചേച്ചിയും ആകെ മാറിയിരുന്നൂ.
"എന്താ ഗിരീശേട്ടാ, അസുഖം മാറണമെങ്കില്‍ ഡോക്ടരെ കാണണ്ടേ?" ഞാനടുത്ത്‌ കൂടി.
"ലാല്‍സിലേക്കല്ലേ? ഞാനില്ല. കഴിഞ്ഞ പ്രാവശ്യം ആ ഡോക്ടറുടെ തന്തക്ക്‌ വിളിച്ചിറങ്ങി പോന്നതാ..": ഗിരീശേട്ടന്‍ അറുത്ത്‌ മുറിച്ച്‌ പറഞ്ഞു.
"അയാള്‍ നല്ലൊരു സൈക്കോളജിസ്റ്റാ. ഇന്നലെ വിളിച്ചഴും പറഞ്ഞു, കൊണ്ട്ചെല്ലാന്‍ ‍": ചേച്ചി വിശദീകരിച്ചു.
"തൃശ്ശൂര്‍ നല്ല ഒരു ഡോക്ടറുണ്ട്‌. അവിടെ പോയാലോ?":രാധേയേട്ടന്‍ ഇടപെട്ടു.
"വേറെ ഡോക്ടറാണെങ്കി....ശരി!"
ഏറെ സംസാരിച്ചിരുന്നു, ഞങ്ങള്‍ ‍.സാഹിത്യവും കവിതയും വിഷയങ്ങളായപ്പോള്‍ ഗിരീശേട്ടന്റെ ഊര്‍ജസ്വലനായി.  പതിവുള്ള പിശുക്ക്‌ വിട്ട്  കൌമുദിയേച്ചിയും കൂട്ടത്തില്‍ കൂടി

സംശയ രോഗിയാണത്രേ ഗിരീശേട്ടന്‍.
പാല്‍ക്കാരനെ ,
പത്രക്കാരനെ,
പോസ്റ്റ്‌ മേനെ,
വേലക്കാരനെ......
അയല്‍ക്കാര്‍ പോലും കുശലാന്വേഷണങ്ങള്‍ക്ക് വരാറില..

ഗേറ്റിലൂടെ ആരെങ്കിലും ഒന്നെത്തി നോക്കിയാല്‍ ഗിരീശേട്ടന്‍ വയലന്റാകും.
"ആരാടീ അത്‌?നിന്റെ രഹസ്യക്കാരനാ?‘
അക്യൂട്ട്‌ പാരനോയിഡ്‌  സ്കിസോഫ്രീനിയ‘ എന്ന മനോരോഗമാണതെന്ന് രാധേയേട്ടന്‍  വിശദീകരിച്ചു. രോഗി സ്വയം ചികില്‍സക്ക്‌ തയ്യാറായാല്‍ മാത്രമേ  പ്രയോജനപ്പെടൂ!

നവംബറിലെ ഒരു പാതിരാവില്‍ ഇളയച്ഛന്റെ മകന്റെ ഫോണ്‍ ‍:
"ചേട്ടാ, ഗിരീശേട്ടന്‍ മരിച്ചു“
"എപ്പോ, എങ്ങനെ?"
"ആത്മഹത്യയാ. അയല്‍ക്കാരും പോലീസുകാരും ബന്ധുക്കളും എല്ലാം കൂടി ബഹളമയമാണിവിടെ. നാളെ പറയാം, വിശദമായി....."

ഹൗസിംഗ്‌ കോളനിയില്‍ ഗിരീശേട്ടന്‍ വാങ്ങിയ വീട് സംബന്ധിച്ച കേസ് നിലവിലുണ്ടായിരുന്നു. വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്ന് വന്ന ഗിരീശേട്ടന്‍ പതിവിലേറെ അസ്വസ്ഥനായിരുന്നു: നമ്മുടെ വക്കീല്‍ ഒരു കള്ളനാ. അയാള്‍ മറുപക്ഷം ചേര്‍ന്നിരിക്കുന്നു. വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നാ തോന്നുന്നത് എന്നൊക്കെ പറഞ്ഞത്രേ.

രാത്രി ചേച്ചി ഉറങ്ങിയെന്നുറപ്പ് വരുത്തിയ ശേഷം, ഒളിച്ച്‌ വച്ചിരുന്ന ബ്ലേഡെടുത്ത്‌ ദേഹമാകെ തലങ്ങും വിലങ്ങും വരഞ്ഞൂ.
ഇരുകൈയിലേയും നാഡീ ഞരമ്പുകള്‍ മുറിച്ചു.
ചോരയൊഴുകി കിടക്കയാകെ നനഞ്ഞിട്ടും താന്‍ മരിച്ചില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അടുക്കളയില്‍ നിന്ന് മണ്ണെണ്ണയെടുത്ത് തലവഴി ഒഴിച്ച് തീ കൊളുത്തി!

"തലയും മുഖവും കത്തിക്കരിഞ്ഞു.   ശരീരം മാത്രമുണ്ട്‌ തിരിച്ചറിയാന്‍ പാകത്തില്‍ ‍.... അതും ചോരയില്‍ കുളിച്ച് ..." പുറത്ത്‌ വരാനാവാതെ വാക്കുകള്‍  അനിയന്റെ തൊണ്ടയില്‍ കുരുങ്ങി.

- ഗിരീശേട്ടന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമോ?


63 comments:

Kaithamullu said...

“നാളെ ഇന്‍സ്പെക്‍ഷന്‍ ഡേയാ, ലീവ്‌ തരാന്‍ പറ്റില്യാ.."
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ അല്‍പം പോലും മയമില്ലായിരുന്നു.
"ഏട്ടന്റെ കല്യാണമാ, ലീവ്‌ വേണം", ഞാന്‍ വാശി പിടിച്ചു.
"കാലത്ത്‌ സ്കൂളീ വാ..ഡീ ഈ ഓ വന്ന് പോയ ശേഷം ലീവെടുത്തോളു..." ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍.
--------
മൂന്ന് തലമുറകളുടെ കഥ.
ചില പ്രധാന സന്ദര്‍ഭങ്ങള്‍ മാത്രമെടുത്ത് വിവരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുമല്ലോ?

ഞാന്‍ ഇരിങ്ങല്‍ said...

ശശിയേട്ടാ..,

വേദനിപ്പിച്ചു. വല്ലാതെ.
ഗിരീശന്‍ - കൌമുദി കഥാപാത്രങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു. എനിക്കും അറിയാം അവരെ. പക്ഷെ വേറൊരു പേരിലാണെന്ന് മാത്രം.

പ്രായം തെളിയിച്ച വല്യച്ഛ്ന്‍ ഒരു ആവര്‍ത്തന കഥാപാത്രമായെങ്കിലും ഇഷ്ടപ്പെട്ടു.

വല്യശ്ശനാരാ മോന്‍...

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

..:: അച്ചായന്‍ ::.. said...

വല്ലാതെ നോവിച്ചു ... കുടുതല്‍ ഒന്നും ഇപ്പൊ പറയാന്‍
തോന്നുന്നില്ല .. പിന്നെ പലപ്പോഴും അറിയുന്ന പലരേം
കണ്ടപോലെ .. ഒകെ കൂടെ ഒരു വല്ലാത്ത മൂഡ്
നന്ദി മാഷേ :)

തപസ്വിനി said...

നന്നായി...

ആഗ്നേയ said...

അനുഭവങ്ങളുടെ വര്‍ണ്ണങ്ങള്‍ കലര്‍ന്ന അക്ഷരങ്ങള്‍ക്കുമുന്നില്‍, അലങ്കാരപ്പദങ്ങള്‍ നാണിച്ചുപോകും.
കൈതേട്ടാ...ഹാറ്റ്സ് ഓഫ്..

പിരിക്കുട്ടി said...

enikkishtayitto?

kaithamullinte kadhakkayi wait cheyyunnukayanu njaan

enikkenthishtamaneenno ee ezhuthu....

plz give ur mail id

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അനുഭവങ്ങളുടെ തീച്ചൂളയില്‍
എരിഞ്ഞടങ്ങുമ്പോഴും..
അക്ഷരങ്ങളില്‍ ജീവിതം നിറയുന്നൂ ഇപ്പൊ അത്രമാത്രം മാഷെ..

ലേഖാവിജയ് said...

നന്നായി.ആദ്യമായാണ് ഈ ബ്ലോഗില്‍.ഒട്ടും മടുപ്പില്ലാതെ വായിക്കാന്‍ പറ്റി.ആശംസകള്‍!

N.J Joju said...

ഇഷ്ടപ്പെട്ടു,

മുസാഫിര്‍ said...

കല്ലംകുന്നിലേക്ക് പോകുന്ന വഴി പോലെ ഉയര്‍ന്നു താന്നതും വളഞ്ഞ് പുളഞ്ഞതുമായ ഒരു ജീവിതം തന്നെയായിരുന്നു അല്ലെ ? പകരം ചോദിക്കാന്‍ ചെന്ന ആള്‍ അവശനായി കിടക്കുന്നത് കണ്ട് നിരാശനായി തിരിച്ചു വന്ന നാലുകെട്ടിലെ നായകനെ ഓര്‍ക്കാറുണ്ട് പലപ്പോഴും നാട്ടില്‍ ബന്ധുക്കളായ പഴയ കത്തിവേഷക്കാരെ കാണുമ്പോള്‍.ഇഷ്ടമായി എന്നു പ്രത്യേകം പറയേണ്ടല്ലോ.

ഹരിയണ്ണന്‍@Hariyannan said...

ശശിയേട്ടാ..
ശരിയാണ്!
കുട്ടിക്കാലത്ത് ചിലര്‍ മനസ്സിനേല്‍പ്പിക്കുന്ന മുറിവുകള്‍ മായാതെകിടക്കും!

കാലം അവരോട് കണക്കുതീര്‍ക്കുന്നത് അറിയാതെ മനസ്സിനെ തണുപ്പിക്കും!

എങ്കിലും.....

ഉപാസന || Upasana said...

:-)

Sharu (Ansha Muneer) said...

അനുഭവങ്ങളുടെ ചൂളയിലെരിഞ്ഞതിനാലാകും അക്ഷരങ്ങള്‍ക്കിത്ര മിഴിവുണ്ടാ‍യത്. ഒരുപാടിഷ്ടമാ‍യി.
---------------------------------
നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, കരക്കാരുടെ മുന്‍പില്‍ വച്ചേറ്റ അപമാനം കുനിയിച്ച ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട് വന്ന രണ്ട്‌ കരങ്ങള്‍ താങ്ങി ബസ്സിനുള്ളിലേക്ക്‌ കേറ്റി.

"മോന്‍ വെഷമിക്കണ്ടാ ട്ടോ. നമുക്കാരുടേം സീറ്റ്‌ വേണ്ടാ. ബസ്സില്‍, നിന്ന് പോകുന്നതിനു ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?" വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
----------------------------------
ഇതുവായിച്ചപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു.

അനിലൻ said...

ഒരു വെല്ലിശ്ശനെക്കുറിച്ച് എഴുതണം എന്നു വിചാരിക്കുകയായിരുന്നു. അപ്പോഴേയ്ക്കുംകൈത പൂത്തു.
കൈതയുടെ ഒരു മുള്ള് എവിടെയോ കൊണ്ടു. ഒന്ന് ചോരച്ചു.

Kalesh Kumar said...

ഭൂതകാലത്തേക്കൊരു റോളര്‍-കോസ്റ്റര്‍ റൈഡ്!
(എനിക്കത് മലയാളത്തിലെങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.)
ലാന്റ് ചെയ്തിട്ടും റൈഡിന്റെ ആ എക്സ്പീരിയന്‍സ് വിട്ടുമാറുന്നില്ലേ....

ഗംഭീരം ശശിയേട്ടാ!!!

Sathees Makkoth | Asha Revamma said...

മടുപ്പില്ലാതെ വായിക്കാൻ പറ്റി. അനുഭവത്തിന്റെ ഉൾക്കരുത്തിൽ നിന്നുള്ള എഴുത്ത്. കൊള്ളാം. ഇഷ്ടപ്പെട്ടു.

ക്യാമറക്കണ്ണുമായ് | Girish babu said...

നല്ല ഒഴുക്കുള്ള ഭാഷ........അതിനാല്‍ വായന സുഗമമായി........വായിച്ചുകഴിഞപ്പൊള്‍.....മനസ്സില്‍ നല്ല കുളിര്.........മാഷെ.....നന്ദി......ഒരു പാട് നന്ദി...............

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരം,അപ്പോളേക്കും കണ്ണുകള്‍ നിറ്ഞ്ഞു തുടങ്ങി,അതു ഒരു വൃദ്ധമനസ്സിന്റെ വിങ്ങലായപ്പോളേക്കും കണ്ണുകള്‍ കവിഞ്ഞു ഒഴുകാന്‍ തുടങ്ങി.63 കരന്റെയും 32കാരിയുടെയും ജീവിതം കണ്ടു വീണ്ടൂം കണ്ണു നിറഞ്ഞു(സന്തോഷം കൊണ്ട്).ബാക്കി വായിച്ച്പ്പോള്‍ കണ്ണു നിറഞ്ഞു കവിഞ്ഞു (ദൈവത്തിന്റെ ഓരോ കളികളേ).
അഭിപ്രായം പറയനുള്ള അറിവില്ല.
എല്ലാ നന്മകളും നേരുന്നു.

ജന്മസുകൃതം said...

കൈതമുള്ളൊ?അല്ല ഒരുപിടികൈതപ്പൂക്കള്‍ ഞാന്‍ തരുന്നു.ഇഷ്ടായി ട്ടോ അത്രക്കിഷ്ടായി.ആ നാലുവയസ്സുകാരനുംവല്ല്യേച്ചിയുമാണ്‌ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.മുള്ളുകൊണ്ടാലും സാരമില്ല ഞാനിനിയുംവരും.കേട്ടോ

സൂര്യോദയം said...

ജീവിതത്തിണ്റ്റെ വിവിധ തലങ്ങളെ പ്രകടമാക്കിയ ഈ കഥ ഇഷ്ടപ്പെട്ടു.

Sherlock said...

ഹൃദ്യമായി..എല്ലായിടത്തുമുണ്ട് ഈ കഥാപാത്രങ്ങള്‍ ....

പാമരന്‍ said...

ഉഗ്രന്‍ മാഷേ. കുറേ കത്രിക വെച്ചപോലെയും തോന്നുന്നുണ്ട്‌. കഥാപാത്രങ്ങളെയൊക്കെ മിഴിവില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്‌. നല്ലൊരു വായനയ്ക്കു നന്ദി.

മലമൂട്ടില്‍ മത്തായി said...

നല്ല കഥ, ആ ഗിരീഷേട്ടനെ ഞാനും കണ്ടിടുണ്ട് എന്റെ ജീവിതത്തില്‍, മറ്റൊരു പേരില്‍ ആണെന്ന് മാത്രം.

കൊച്ചുത്രേസ്യ said...

Touching..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മിഴിവേറെ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'പക്ഷെ കാലത്തിന്റെ കടിഞ്ഞാണില്ലാത്ത ചില കുതിച്ചുചാട്ടങ്ങള്‍, മറ്റ്‌ പലരേയുമെന്ന പോലെ, ഗിരീശേട്ടനേയും അമ്പരപ്പിച്ചിരിക്കണം.'

..എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്ന വരികള്‍.

അനിയന്‍കുട്ടി | aniyankutti said...

നന്നായിട്ടുണ്ട് കൈതമുള്ളേ...
നല്ല വേഗതയുണ്ട് കഥനത്തിന്‌... ഇഷ്ടമായി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവസാനം നിത്യശാന്തി നേരുന്ന ഒരു വാചകവും ആ ഫോണ്‍ കാളുകളും ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു നാലാം ക്ലാസ്സുകാരന്റെ പ്രതികാരത്തിന്റെ(സങ്കടത്തിന്റെ) നിഴല്‍ ഉടനീളം അനുഭവപ്പെടുന്നുണ്ടോന്നൊരു സംശയം...

Rare Rose said...

ഒഴുക്കോടെ വായിച്ചു പോയി...ഇടയ്ക്കെപ്പോഴൊക്കെയൊ കടന്നു വന്നു വെല്ലിശനും അവഗണിക്കപ്പെട്ട കുഞ്ഞു മനസ്സും നൊമ്പരപ്പെടുത്തി... 3 തലമുറകളുടെ ഈ കഥ വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു.. ..

Unknown said...

Dear Sasietta
Very good,touching as usual.
BIJU R V
Trivandrum

അപ്പു ആദ്യാക്ഷരി said...

ശശിയേട്ടാ, വളരെ ഇഷ്ടപ്പെട്ടു. കള്ളിയുടുപ്പിട്ട നാലാം ക്ലാസുകാരനേയും, വല്ല്ലിശ്ശനേയും, കർശനക്കാരൻ ഗിരീശേട്ടനേയും എല്ലാരേം. ഇതുപോലുള്ള ഒരുപാടു ആൾക്കാർ നമുക്കു ചുറ്റുമുണ്ട്. ജീവിതാവാസാനം വരെ സമാധാനമില്ലാതെ ജീവിക്കുന്നവർ.

Typist | എഴുത്തുകാരി said...

‘ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുമല്ലോ.
തീര്‍ച്ചയായും ഇഷ്ടപ്പെട്ടു.

smitha adharsh said...

നന്നായി ഒരുപാടൊരുപാട്....എവിടെയൊക്കെയോ,മനസ്സു വേദനിച്ചു.....അനുഭവത്തിന്റെ തീ ചൂളയില്‍ കാച്ചിയെടുതതുകൊണ്ടാകും പത്തരമാറ്റ് തിളങ്ങുന്ന ജീവിത ഗന്ധിയായ കഥയായി മാറിയത്

Unknown said...

ഗീരിശേട്ടന്‍ മനസ്സില്‍ നിന്നും മായുന്നില്ല
എവിടെയോ ഒരു നൊമ്പരമായി അവശേഷിക്കുന്നു,
ജീവിതത്തിന്റെ തീക്ഷണമായ നൊമ്പരങ്ങള്‍
ഒപ്പിയെടുത്ത രചന
മനസ്സ് കഥാപാത്രങ്ങള്‍ക്കോപ്പം
സഞ്ചരിക്കുന്നു.

shahir chennamangallur said...

കൈതമുള്ളിന്റെ എല്ലാ പോസ്റ്റും വായിച്ചു. അതി സുന്ദരമായ അവതരണം. ദാരിദ്ര്യത്തിനേ ചരിത്രം പറയാനുണ്ടാകൂ എന്ന് എപ്പോഴും എന്റെ ഭാര്യയൊട് പറയാറുണ്ട് ഞാന്. എന്റെ കഥനം കേട്ട് ഭാര്യ കൊട്ടുവായിടുമ്പോള് വരുന്ന ഒരോ ചിന്തകളാണേ ....

ഒരു സ്നേഹിതന്‍ said...

കൈതയുടെ ഒരു മുള്ള് എവിടെയോ കൊണ്ടു, എവിടെയൊക്കെയോ മനസ്സു വേദനിച്ചു, കണ്ണുകള്‍ നിറ്ഞ്ഞു .....

പാര്‍ത്ഥന്‍ said...

ജീവിതാനുഭവങ്ങള്‍ മുള്ളുകള്‍ നിറഞ്ഞതാവുമ്പോള്‍ ആ നൊമ്പരം വാക്കുകളിലും പ്രതിഫലിക്കും.

മകനെ പുറത്തക്കിയ അച്ഛനും, അച്ഛനെ പുറത്താക്കിയ മകനും മിക്കവാറും എല്ലാവര്‍ക്കും പരിചയമുണ്ടാവും. പക്ഷെ ജീവിതാന്ത്യത്തില്‍ ആ പാപമോചനത്തിനായി വട്ടംകറങ്ങി എല്ലാം തിരിച്ചെഴുതേണ്ടതായി വരുന്നു.

കുട്ടിച്ചാത്താ.....
മനസ്സ്‌ ആദ്യം ശാന്തമാകണം. ശാന്തിയുള്ള മനസ്സുണ്ടെങ്കിലേ ശാന്തി നേരാന്‍ കഴിയുകയുള്ളൂ.

ചന്ദ്രകാന്തം said...

ആദ്യവായനയില്‍ത്തന്നെ, മുസാഫിര്‍ജി പറഞ്ഞപോലെ...... അപ്പുണ്ണി നാലുകെട്ടിറങ്ങി, മുന്നില്‍ വന്നുനിന്നു പലപ്പോഴും.
കരിഞ്ഞ മനുഷ്യത്വത്തിന്റെ വികൃതമുഖം... കണ്ട്‌ , അവസാനത്തില്‍ അത്‌ കരിഞ്ഞ മനുഷ്യമുഖം ആയപ്പോള്‍.....
ഹൊ... വയ്യാ..

Kaithamullu said...

രാജു,
ആദ്യ കമെന്റിന് നന്ദി!
(വെല്ലിശനാരാ മോന്‍!)

..:: അച്ചായന്‍ ::.. ,
വന്നല്ലോ, വായിച്ചല്ലൊ. താങ്ക്സ്!(നല്ല പേര്)

പ്രേമ-തപസ്വിനി,
നന്ദി.

ആഗ്നേയാ,
ഹാറ്റ്സ് ഓഫ് ടു യു ടൂ!

പിരിക്കുട്ടീ,
കാത്തിരുന്ന് വായിക്കുന്നതില്‍ ഏറെ സന്തോഷം.
(ബ്ലോഗ് മെയില്‍ ഐഡി യിലല്ലാതെ
shashichirayil@gmail.com ലും മെയില്‍ അയക്കാമല്ലോ!

സജി,
നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നില്ല. അച്ചായന് ദ്വേഷ്യം വന്നാലോ?

lekhavijay,
ഇനിയും വരുമല്ലോ? നന്ദി!

n.j.ജോജൂ,
താങ്ക് യൂ!

മുസാഫിര്‍,
പകരം ചോദിക്കും, ചോദിക്കണം എന്നൊക്കെ കരുതി മനസ്സില്‍ ഒരു കത്തി രാകി നടന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ നേരിട്ട് കണ്ടപ്പോഴെക്കും കനലുകള്‍ കെട്ടടങ്ങിയിരുന്നു.

ഹരിയണ്ണാ,
മറക്കാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കയാണു അതിലും എളുപ്പം, അല്ലേ?

ഉപാസന,
:-))

ഷാരു,
ഇഷ്ടായല്ലൊ, അല്ലേ? (ഇടക്കൊക്കെ കരയുന്നത് നല്ലതാ...;-))

അനിലാ,
പല നിറങ്ങളില്‍, പല ‘ഷേപ്പു‘കളില്‍, വൈവിധ്യമാര്‍ന്ന ഗുണഗണങ്ങളോടെ വരുന്നതിനാല്‍ തന്നെ ആ വെല്ലിശ്ശനും കാണും പറയാനേറെ. ശങ്കിക്കേണ്ടാ, പോന്നോട്ടേ!


കലേഷ്,
“ലാന്റ് ചെയ്തിട്ടും റൈഡിന്റെ ആ എക്സ്പീരിയന്‍സ് വിട്ടുമാറുന്നില്ലേ....“
-കുട്ടീ, ഇനി ആ റൈഡില്‍ കേറരുത്, ട്ടാ!


സതീഷ് മാക്കോത്ത്,
താങ്ക്സ്!

ക്യാമറാക്കണ്ണുമായ് വായിച്ചപ്പോള്‍ നല്ല സുഖം തോന്നിയതില്‍ അത്ഭുതമില്ല. അല്ല, ഏതാ മോഡല്‍?

കിലുക്ക്‍സ്,
ആ തേങ്ങലിന്റെ ശബ്ദം, ബര്‍ജുമാന്‍ സെന്റര്‍ വരെ കേട്ടിരുന്നെന്നാ ഹരിയണ്ണന്‍ പറഞ്ഞേ!

ലീല എം ചന്ദ്രന്‍,
ആദ്യായിട്ടാ?
കൈതപ്പൂവിന് നന്ദി!
(നാട്ടിലിപ്പോ കാണാന്‍ പോലുമില്ല, കൈത)


സൂര്യോദയം:
നന്ദി പറയുന്നു.

ജിഹേഷ്,
നന്ദി.

പാമരന്‍,
ശരിയാണ്; കത്രികപ്രയോഗം ഏറെ നടത്തിയാണ് ഇത്രയുമാക്കി ഒതുക്കിയെടുത്തത്.

-മൂന്ന് തലമുറയുടെ കഥയെന്നെഴുതിയത്:

ഗിരീശേട്ടന്റെ മരണത്തില്‍ അനുശോചിക്കാന്‍ വിളിച്ചപ്പോള്‍ (പുല വീടുന്ന അന്ന്) മക്കള്‍ മൂന്ന് പേരും ഉണ്ടായിരുന്നു. രണ്ടാണ്മക്കളും ദീര്‍ഘനേരം സംസാരിച്ചു. എന്നൊ ഒരു കാലത്ത് കണ്ടിട്ടുണ്ടെന്നല്ലാതെ എന്റെ മുഖം പോലും ഓര്‍മ്മയിലില്ല, അവര്‍ക്ക്.ഇനി ഇളയച്ഛന്‍ (ഞാന്‍)നാട്ടില്‍ വരുമ്പോള്‍ ഒന്ന് വിളിച്ചാല്‍ മതി, എവിടെയായാലും വന്ന് ഞങ്ങള്‍ കണ്ടിരിക്കും എന്ന് സത്യം ചെയ്താണവര്‍ ഫോണ്‍ വച്ചത്.(അവരും എന്തൊക്കെ ‘മിസ്’ ചെയ്യുന്നുണ്ടായിരിക്കും എന്നാലോചിച്ച് പോയി, ഞാന്‍)

മലമൂട്ടില്‍ മത്തായി:
അതെ, യാത്രക്കാര്‍ മാറുന്നു. ചക്രം ചലിച്ച് കൊണ്ടേയിരിക്കുന്നു.

കൊച്ച് ത്രേസ്യാക്കൊച്ചേ,
വന്നു, അല്ലേ? സന്തോഷം!

പ്രിയാ,
നന്ദി.

വഴിപോക്കാ,
അതെ, കാലമാണ് എല്ലാത്തിനുമുള്ള മറുപടി.

നന്ദി അനിയന്‍‌കുട്ടീ!

കുട്ടിച്ചാത്താ,
മനസ്സൊരു മടക്കയാത്രക്ക് തുനിഞ്ഞപ്പോള്‍ തോന്നി ചില നീറ്റലുകള്‍. പ്രായം പഠിപ്പിച്ച പാഠങ്ങള്‍ എല്ലാറ്റിനേം അതിജീവിക്കാന്‍ പരിശീലിപ്പിക്കുന്നു.

rare rose,
നല്ല വാക്കുകള്‍ക്ക് നന്ദി.

viju,
thanks a lot!

അപ്പു,
ജീവിതം മറ്റു മണ്ണുകളിലേക്ക് പറിച്ച് നട്ട പലരുടേയും അവസ്ഥ ഗിരീശേട്ടന്റെത് പോലെയാണ് എന്ന് ഞാന്‍ മനസ്സിലാക്കി.

എഴുത്തുകാരീ,
നന്ദി, വളരെ....വളരേ!

smitha adarsh,
നല്ല വാക്കുകളുമായി ഇനിയും വരിക.

അനൂപ് കോതനല്ലൂര്‍,
സ്നേഹം പകര്‍ന്ന് കൊടുകക്കാനായില്ലെങ്കില്‍ ആ ജീവിതം എത്ര “പൊള്ള”യായിരിക്കും?

shahir chennamangallur,
".... ദാരിദ്ര്യത്തിനേ ചരിത്രം പറയാനുണ്ടാകൂ എന്ന് എപ്പോഴും എന്റെ ഭാര്യയൊട് പറയാറുണ്ട് ഞാന്. എന്റെ കഥനം കേട്ട് ഭാര്യ കൊട്ടുവായിടുമ്പോള് വരുന്ന ഒരോ ചിന്തകളാണേ ...."
--നല്ല ചിന്ത, ഷഹീര്‍. പക്ഷെ പുതിയ തലമുറക്കെന്തറിയാം? നന്ദിയുണ്ട് ഈ കമെന്റിന്!

ഒരു സ്നേഹിതാ,
മുള്ള് കൊണ്ടിടത്ത് ഒരു തലോടല്‍, പകരം.

പാര്‍ത്ഥന്‍,
കുട്ടിച്ചാത്തനോടുള്ള ഉപദേശം കൊള്ളാം. “എത്ര ശാന്തി ശാന്തി എന്ന് ജപിച്ചിട്ടും ശാന്തി വന്നില്ലല്ലൊ എന്നായിരിക്കും മറുപടി!”

ചന്ദ്രകാന്തം,
അതാണ് ചന്ദ്രെ, ജീവിതം: കരിഞ്ഞ മുഖത്തോടെ തന്നെ വേണമായിരുന്നോ അവസാന യാത്ര?

അക്കേട്ടന്‍ said...

ഇടക്ക് എപ്പോഴൊക്കെയോ കണ്ണ് നിറഞ്ഞു പോയി. ഒരു പക്ഷെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടോ കണ്ടതുകൊണ്ടോ ആവാം. നന്ദി ഉണ്ട് മനസ്സിനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൂട്ടി കൊണ്ട് പോയതിനു. ഞാന്‍ ആദ്യം മുതല്‍ വായിച്ചു തുടങ്ങിയ ബ്ലോഗില്‍ ഒന്നാണ് തങ്ങളുടെത് . ജ്വാലകള്‍ വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴാണ്‌ കമന്റ് ഇടനെല്ലാം തുടങ്ങിയത്. കാരണം ഒരു കൊച്ച് ബ്ലോഗ് ഉണ്ടാക്കി നോക്കി ഞാന്‍. വായിച്ച് വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുമോ ??

ആവനാഴി said...

പ്രിയ കൈതമുള്‍ മാഷെ,

ആല്‍മകഥാപരമായ ഈ കൃതി വായിച്ചു. വല്ലാതെ വേദനിപ്പിച്ചു അതിലെ പല കാര്യങ്ങളും. നാളെ എന്തായിത്തീരാം എന്നു ചിന്തിക്കാതെതെയാണു പലരും ഇന്നു പെരുമാറുന്നത്. കാലം എന്തെല്ലാം പരി‍ണാമങ്ങള്‍ മനുഷ്യജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്നു!

മാഷിന്റെ സുഭഗമായ ശൈലി ഇതിലും നിറഞ്ഞു നില്‍‌ക്കുന്നു. വിശകലന പടുതയും.

അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി

ഒറ്റയാന്‍ said...

കഥകള്‍ക്കപ്പുറം യഥാറ്‍ത്ഥ ജീവിതമല്ലേ ഇത്‌.
ഗിരീശേട്ടനോട്‌ ഒരു പക ഉള്ളതുപോലെ തോന്നി.
ഈ ജന്‍മ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ മറ്റൊരു ജന്‍മം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് നന്നായ്‌ പഠിപ്പിക്കുന്നു ഈ കഥ.

കുഞ്ഞന്‍ said...

മാഷെ..
എന്താ പറയാ.. ഒരു സിനിമാ കഥ പോലെ തോന്നി..ആ നാലാംക്ലാസ്സുകാരനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന വല്യേച്ചി. ആ രംഗം ശരിക്കും മനസ്സില്‍ തറച്ചു.

പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും..!

annamma said...

കവിയുടെ മനസ്സും, ഗിരിശേട്ടന്റെ സ്വഭാവവും ചേരുന്നിലല്ലോ

Unknown said...

''മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു''.

ഒരു മുറിവല്ല മാഷേ... ഒരുപാട് മുറിവുകള്‍... നീളം ഏറിയിട്ടും വായിക്ക തന്നെ ചെയ്തു... പലപ്പോഴും കണ്ണ് നിറഞ്ഞു.. ഇടക്കൊക്കെ... കണ്ണാടി നോക്കും പോലെ തോന്നി..

Kaithamullu said...

ജയശങ്കര്‍:
“....ഇടക്ക് എപ്പോഴൊക്കെയോ കണ്ണ് നിറഞ്ഞു പോയി. ഒരു പക്ഷെ സമാനമായ അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടോ കണ്ടതുകൊണ്ടോ ആവാം.“

ആവനാഴി മാഷ്:
“.....നാളെ എന്തായിത്തീരാം എന്നു ചിന്തിക്കാതെതെയാണു പലരും ഇന്നു പെരുമാറുന്നത്.“

ഒറ്റയാന്‍:
“....ഈ ജന്‍മ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാന്‍ മറ്റൊരു ജന്‍മം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് നന്നായ്‌ പഠിപ്പിക്കുന്നു ഈ കഥ.”

കുഞ്ഞന്‍:
“....പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും..!“

മുരളിക:
“...പലപ്പോഴും കണ്ണ് നിറഞ്ഞു.. ഇടക്കൊക്കെ... കണ്ണാടി നോക്കും പോലെ തോന്നി..“

അന്നാമ്മക്ക് മാത്രം മറുപടി:
പല പ്രശസ്തരുടെയും ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് ടോര്‍ച്ചടിച്ച് നോക്കിയാല്‍ ഞെട്ടിപ്പോകും, അന്നാമ്മേ! ഒരിക്കലും അറിയാതിരുന്നെങ്കില്‍, അടുക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകയും ചെയ്യും.

-നന്ദി കൂട്ടരെ, വളരെ വളരെ നന്ദി!

കുറുമാന്‍ said...

ശശിയേട്ടാ,ഇങ്ങോട്ടെത്തിയപ്പോഴേക്കും ഒരു പാട് വൈകി.

എഴുത്ത് പതിവുപോലെ കസറി.

ഗിരീഷിന്റെറ്റ് കൈയ്യിലിരുപ്പ് വച്ച് ഇങ്ങനെയെന്തെങ്കിലും തന്നെ സംഭവിച്ചേ തീ‍രൂ എന്ന് മനസ്സ് വായനക്കിടയില്‍ പറയുന്നൂണ്ടായിരുന്നത് കാരണം ശശിയേട്ടന്റെ സാധാരണ പോസ്റ്റുകള്‍ വായിക്കുമ്പോഴുള്ള ആ നോവ് തോന്നിയില്ല.

annamma said...

ഒരു പ്രശസ്ഥന്റെ ജീവിതത്തിലേക്കു ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, വലിയ ഒരു മുള്ള്‌. കൈതമുള്ളെന്നാണ്‌ തോന്നുന്നത്‌.

എന്നെ നോക്കണ്ടാ, ഞാന്‍ വണ്ടി വിട്ടു.

സുമയ്യ said...

അതിശയംണ്ട്....ഒരു വല്യ ചരിത്രം ഇത്രയ്ക്ക് ഒഴുക്കില്‍ സമ്മതിച്ചൂട്ടൊ..

ബഷീർ said...

വളരെ വളരെ ഹ്ര്യദയസ്പര്‍ശിയായി ..

മൂന്ന് തലമുറകളിലൂടെയുള്ള സഞ്ചാരം.. വളരെ ഭംഗിയായി. അവതരിപ്പിച്ചിരിക്കുന്നു.

ഒരു മുള്ള്‌ മനസ്സിലൂടെ അങ്ങിനെ വലിച്ച്‌ കൊണ്ട്‌ പോയി താങ്കള്‍..

ബഷീർ said...

പറയാന്‍ മറന്നത്‌

ആ നാലാം ക്ലാസുകാരെന്റെ ദു;ഖം ശരിക്കും മനസ്സിനെ ഉലച്ചു..

മാവേലി കേരളം said...

മാഷേ ഒരു വേറിട്ട കാഴ്ച്ചപ്പാടു,

ഇപ്പൊഴേ ഒരു കമന്റ് എഴുതാന്‍ കഴിഞ്ഞുള്ളു.

“എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ എല്ലാരും പറയുന്നേ...സത്യമെന്താ, ഇങ്ങേര്‍ കടവയറ്റീ ചവിട്ടി കൊന്നതാ"

അച്ചനുമമ്മയും ഒത്തൊരുമിച്ചു നിവര്‍ത്തി വച്ച സ്നേഹക്കുടയുടെ കീഴില്‍ വളരുന്ന കുട്ടികളില്‍ മാത്രമേ ജീവിതത്തെ ആരോഗ്യകരമായി നേരിടാനുള്ള കഴിവുകള്‍ ഉണ്ടാകുന്നുള്ളു.

സ്വന്തം അമ്മയെ അച്ചന്‍ ചവിട്ടിക്കൊല്ലുന്നു. ആ ഒരു വാചകം ഒരു ജനാലയാണ്‍്, ആ കുടുംബത്തിന്റെ ഉള്ളിലേക്കൂള്ളതു മാത്രമല്ല,ആ കുടുംബത്തില്‍ വളര്‍ന്ന ഒരോവ്യക്തികളുടെ മന‍സുകളിലേക്കും.

പക്ഷെ പലരും അത്തരം സാഹചര്യങ്ങളോടും അനുഭവങ്ങളോടും പ്രതികരിക്കുന്നതു പല തരത്തിലാകും. ചില മന‍സുകള്‍‍ അവിടെ കൂടുതല്‍ ശിഥിലമാകും, വികൃതമാകും, ഭ്രാന്തമാകും.

നമ്മള്‍ പൊതുവേ ഇതൊക്കെ ആ വ്യക്തിയില്‍ അന്തര്‍ലീനമായ ദോഷം, ദുഷ്ടത്തം എന്നൊക്കെയേ കാണൂ, അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ല.

അന്യരോടു പ്രതികാരമുണ്ടായാല്‍ അതു പ്രതികരിയ്ക്കാന്‍ അനേകം മാര്‍ഗങ്ങളുണ്ട്. പക്ഷെ അന്നദാദാവായ, അധികാരിയായ അഛനോടെ എങ്ങനെ പ്രതികരിക്കും.എല്ലാം അടക്കിപ്പിടീച്ച് വളര്‍ന്നൊരാളാകുമ്പോഴേക്ക് ഉള്ളില്‍ ഒളീപ്പിച്ചു വച്ഛ പ്രതികാരം താന്‍ പോലുമറിയാതെ ഒരു വ്യക്തിയെ ദുഷ്ടന്‍, ദോഷി, കിരാതന്‍ ഒക്കെ ആക്കിക്കളയും. പൊതുവെ ഇവര്‍ ഇതു പുറത്തോട്ടെടുക്കുന്നത് ഇവരുടെ കാഴ്ച്പ്പാടില്‍ അവശരെന്നു തോന്നുന്ന്നവരോടാണ്‍്; കുട്ടികള്‍, സ്ത്രീകള്‍, അശരണര്‍.

കാലം കഴിയുമ്പോള്‍, കുറ്റബോധം, പരാജയം, ഒക്കെക്കൂടെ ചേര്‍ന്നു മനസ് ഭാന്തമാകും

എന്തോ എന്റെ കാഴ്ചപ്പാടില്‍ എനിക്കിവരോടു സഹതാപമാണ്‍്, സഹതാപം അര്‍ഹിക്കാത്ത തരത്തിലുള്ള വേദന ഇവര്‍ ചുറ്റുമുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യും.

രക്ഷകര്‍ത്താക്കളുടെ ചുമതലകളേക്കുറിച്ച് നമുടെ സമൂഹം കൂടുതല്‍ ബോധവാന്മാരാകണം എന്നുള്ളതാണ്‍് ഈ അനുഭവകഥയുടെ മോറല്‍ ആയി ഞാന്‍ മനസിലാക്കുന്നത്:)

Unknown said...

i like......

Kaithamullu said...

കണ്ണട വച്ച bad girl,
like ന് പകരം ഒരു like!

മാവേലികേരളം,
വേറിട്ട കാഴ്ചപ്പാട് ഇഷ്ടായി.
ആ അച്ഛന്‍ ജീവിച്ച ജീവിതവും മോന്റെ ജീവിതവും എത്ര വ്യത്യസ്ഥം, മരണവും!

ടീച്ചര്‍ വന്ന് കമെന്റിട്ടപ്പോ എന്ത് സന്തോഷായീന്നോ!

സുമയ്യ,
താങ്ക്സ്!

അന്നാമ്മേ,
മുള്ളിന് പകരം ഒരു കൈതപ്പൂ!

ബഷീര്‍ വെള്ളറക്കാട്,
അതെ,
അതന്നേ!

കുറു,
വായിച്ചല്ലൊ? അത് മതി!

പിരിക്കുട്ടി said...

KAITHAMULLE....

NEXT ....

WAITINGGGGGGGG

Unknown said...

"കരക്കാരുടെ മുന്‍പില്‍ അപമാനിതനായതിന്റെ ദുഃഖം ഹൃദയത്തിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കരങ്ങള്‍ താങ്ങി ബസ്സിനുള്ളിലേക്ക്‌ നയിച്ചു".

paavam sashiyettan........alla sasi kutti....

by Hayat Phy

Kaithamullu said...

പിരി,
തിരിച്ച് വന്നു, ഇനി തുടങ്ങാം അല്ലേ?
afroz,
അതെ, പാവം പാവമായ ഈ ഞാന്‍!

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
മനോഹരമായി എഴുതിയിരിക്കുന്നു,

Sapna Anu B.George said...

ഒന്ന് എത്തിനോക്കിയതേയുള്ളു കേട്ടോ?????

Kaithamullu said...

വരവൂരാന്‍,
വരവ് വച്ചിരിക്കുന്നു.

സപ്നാ,
എത്തി നോക്കി എവിടെ പോയി?

Sureshkumar Punjhayil said...

Innalekalude Chorachnthunna Pookallku Namaste...!!!! Best wishes Dear...!!!

റോസാപ്പൂക്കള്‍ said...

ഇങ്ങനെയും ചില കഥാ പാത്രങ്ങള്‍....താങ്കളുടെ എഴുത്ത് അഭിനന്ദനീയം..

കണ്ണനുണ്ണി said...

ഒരു പോസ്റ്റില്‍ ഒരു വ്യക്തിയുടെ ജീവിതം മുഴുവന്‍ പകര്‍ത്തി അല്ലെ..ആള് എങ്ങനെ ഒക്കെ ആയിരുന്നു എങ്കിലും അവസനകാലതും മരണത്തിലും അനുഭവിച്ച കഷ്ടപാടുകള്‍ ഓര്‍ക്കുമ്പോള്‍ ഗിരീഷേട്ടന്‍ സഹതാപം അര്‍ഹിക്കുന്നു..